കായംകുളം: കായംകുളം എസ്.ബി.ഐ ബാങ്കിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പത്താം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി പുളിക്കൽ പഞ്ചായത്തിൽ കല്ലുംപറമ്പിൽ വീട്ടിൽ അഖിൽ ജോർജ്ജിനെയാണ് (30) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഒൻപതാം പ്രതിയായ സനീറിനൊപ്പം ബംഗളുരുവിൽ നിന്നു 30 ലക്ഷത്തിന്റെ കള്ളനോട്ടുകൾ വാങ്ങി വിതരണം ചെയ്യുന്നതിൽ ആദ്യം മുതൽ പങ്കെടുത്ത ആളാണ് അഖിൽ ജോർജ്ജ്. ഇയാളെ പത്താം പ്രതിയാക്കി അന്വേഷണം നടത്തുന്നതിടെയാണ് എറണാകുളത്ത് അറസ്റ്റിലായത്. ഒന്നു മുതൽ 9 വരെയുള്ള പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ 2,74 ലക്ഷത്തിന്റെ കള്ളനോട്ടുകൾ പിടിച്ചെടുത്തിട്ടുണ്ട്. കായംകുളം ഡിവൈ.എസ്.പി അജയ്‌നാഥിന്റെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ ദീപക്, ഷാജഹാൻ, ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |