കായംകുളം: സ്വർണക്കടയുടെ ഭിത്തി തുരന്ന് പത്തുകിലോ വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് വിഴിപ്പുറം വളവന്നൂർ സ്വദേശി വേലനാണ് പിടിയിലായത്. സാധുപുരം ജൂവലേഴ്സിൽ കവർച്ച നടത്തിയ കേസിൽ തമിഴ്നാട് കടലൂർ മാരിയമ്മൻ മിഡിൽ സ്ട്രീറ്റിൽ കണ്ണൻ (46), കായംകുളം കൊറ്റുകുളങ്ങര വേരുവള്ളിഭാഗം മാവനാട്ട് കിഴക്കതിൽ ആടുകിളി എന്ന് വിളിക്കുന്ന നൗഷാദ് (51) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഇവരിൽ നിന്ന് ലഭിച്ച് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേലനെ അറസ്റ്റ് ചെയ്തത്. വേലനെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റാമാൻഡ് ചെയ്തു. ഇയാൾ നിരവധി മോഷണ - കൊലപാതക കേസുകളിൽ പ്രതിയാണ്. തിരുവനന്തപുരം കല്ലറയിൽ ജൂവലറിയിൽ കവർച്ച നടത്തുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയാണ് മോഷണം നടത്തിയത്. നൗഷാദ് തമിഴ്നാട്ടിൽ ഉൾപ്പെടെ നിരവധി മോഷണക്കേസുകളിലും അടിപിടി കേസിലും പ്രതിയാണ്. ജയിലിൽ വച്ച് കണ്ണനുമായി പരിചയപ്പെട്ടശേഷം നൗഷാദ് മോഷണം പ്ലാൻ ചെയ്യുകയായിരുന്നു. കഴിഞ്ഞ 10ന് രാത്രിയിലായിരുന്നു മോഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |