ആലപ്പുഴ: തൊഴിലില്ലായ്മയും കൂലി കുറവും കൊവിഡ് പ്രതിസന്ധിയും മൂലം ജീവിതം ദുരിതപൂർണമായ കയർ തൊഴിലാളികളെ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) ജനറൽ സെക്രട്ടറി പി.വി. സത്യനേശൻ ആവശ്യപ്പെട്ടു. കയർ തൊഴിലാളികളുടെ അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ ഒന്നിന് ഫെഡറേഷൻ കേരളത്തിലെ 150 കേന്ദ്രങ്ങളിൽ അവകാശ സംരക്ഷണ പ്രക്ഷോഭം സംഘടിപ്പിക്കും. കയർ തൊഴിലാളികളുടെ കൂലി 600 രൂപയാക്കി വർദ്ധിപ്പിക്കുക, കയർ ഫാക്ടറി തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ സേവന വേതന വ്യവസ്ഥകൾ മുൻകാല പ്രാബല്യത്തോടെ നൽകുക, കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഫെഡറേഷൻ സമരം ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |