ആലപ്പുഴ: കക്കി, പമ്പ ഡാമുകൾ തുറന്നതും ഇന്നലെ മുതൽ തുലാവർഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകുകയും ചെയ്തതോടെ കുട്ടനാട്ടുകാരും, അപ്പർ കുട്ടനാട്ടുകാരും രക്ഷാമാർഗം തേടി ബന്ധുവീടുകളിലേക്കും മറ്റും കൂട്ടത്തോടെ പോയി. റവന്യൂവകുപ്പ് അതതു പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നെങ്കിലും കൊവിഡ് ഭീതിയിൽ പലരും ക്യാമ്പുകൾ ഉപേക്ഷിച്ച് ബന്ധുവീടുകളിൽ അഭയംതേടുകയായിരുന്നു.
2018,2019 വർഷങ്ങളിലെ വെള്ളപ്പൊക്കത്തിലും കുട്ടനാട്ടുകാരുടെ പ്രധാന അഭയകേന്ദ്രം ക്യാമ്പുകളായിരുന്നു. ഇത്തവണ ചങ്ങനാശേരി ടൗൺ ഹാളിലും ആലപ്പുഴ എസ്.ഡി കോളേജിലുമാണ് കുട്ടനാട്ടുകാർക്ക് ക്യാമ്പ് സൗകര്യം ഒരുക്കിയത്. ഇന്നലെ പ്രതീക്ഷിച്ച പോലെ മഴ പെയ്യാതിരിക്കുകയും വെള്ളം ഇറങ്ങി തുടങ്ങുകയും ചെയ്തതോടെ പലരും ക്യാമ്പ് വിട്ടുതുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |