ആലപ്പുഴ: ബാംഗ്ലൂർ - കൊച്ചുവേളി എക്‌സ്പ്രസിൽ കടത്തി കൊണ്ടുവന്ന 39 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മുൻ നർക്കോട്ടിക് കേസ് പ്രതിയായ അരൂർ ചന്തിരൂർ മുറി പാറ്റുവീട്ടിൽ ഫെലിക്സ് ജോസ്, അരൂക്കുറ്റി പള്ളിത്തറ കെ.സി.ബെസ്റ്റിൻ എന്നിവരാണ് ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പിടിയിലായത്. മാർക്കറ്റിൽ 3 ലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ജില്ലയിൽ ഇത്ര വലിയ തോതിൽ എം.എഡി.എം.എ പിടികൂടുന്നത് ആദ്യമാണ്. ബാംഗ്ലരിലെ ഇടനിലക്കാരിൽനിന്ന് വാങ്ങുന്ന
സിന്തറ്റിക് ഡ്രഗ്‌സ് ഇവർ അരൂർ, അരുക്കുറ്റി മേഖലയിലാണ് വിൽപന നടത്തിയിരുന്നത്. എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല റേഞ്ച്, ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസ് വിഭാഗങ്ങൾ സംയുക്തമായി ചേർത്തല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജെ.റോയിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
എക്‌സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ റോയി ജേക്കബ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷിബു ബെഞ്ചമിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി.എം.ബിയാസ്, ടി.അനിൽ കുമാർ, എക്‌സൈസ് ഡ്രൈവർ വിപിന ചന്ദ്രൻ, സൈബർസെൽ ഉദ്യോഗസ്ഥരായ വർഗീസ് പയസ്, ടി.അൻഷാദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |