ആലപ്പുഴ: കേന്ദ്ര, സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളാകാത്ത കർഷകർക്ക് ഇക്കുറി വേനൽ മഴയിൽ കൃഷിനാശത്തിന് നഷ്ടപരിഹാര പട്ടികയ്ക്ക് പുറത്താകും. ഇതോടെ ജില്ലയിലെ ആയിരക്കണക്കിന് കർഷകർക്ക് കടക്കെണിയെ നേരിടേണ്ടി വരും.
ജില്ലയിൽ വിളവിറക്കിയ ആയിരക്കണക്കിന് കർഷർക്കാണ് വേനൽ മഴയിൽ കൃഷി നശിച്ചത്. കഴിഞ്ഞ ആഴ്ച മടവീണ കൈനകരി സി ബ്ളോക്ക് പാടശേഖരത്തിലെ കർഷകരിൽ ഭൂരിഭാഗം പേരും പദ്ധതിയിൽ അംഗങ്ങളാകാത്തവരാണ്. ഏക്കറിന് 40,000മുതൽ 50,000രൂപ വരെ ചെലവഴിച്ച കർഷകരുടെ നെല്ലാണ് മഴവെള്ളത്തിൽ മുങ്ങിത്താഴ്ന്നത്.
കേന്ദ്രകൃഷി മന്ത്രാലയും സംസ്ഥാനകൃഷി വകുപ്പുമാണ് പ്രത്യേകം വിള ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. പുഞ്ചകൃഷി ഇറക്കിയ കർഷകരിൽ പത്ത് ശതമാനം പേർമാത്രമാണ് ഇൻഷ്വറൻസ് ചെയ്തിട്ടുള്ളത്. 31,000 കർഷകരാണ് 20,000 ഹെക്ടർ സ്ഥലത്ത് ഇത്തവണ പുഞ്ചകൃഷി ഇറക്കിയത്. 2034.20 ഹെക്ടറിലായി നെൽകൃഷി നടത്തിയ 3228 കർഷകരാണ് കേന്ദ്ര സർക്കാരിന്റെ വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. സംസ്ഥാന സർക്കാരിൽ അംഗങ്ങളായവരുടെ എണ്ണം പരിശോധിച്ചാലും സ്ഥിതി വ്യത്യസ്തമല്ല. പ്രധാനമന്ത്രി ഫസൽ യോജന പദ്ധതിയനുസരിച്ച് ഒരുഹെക്ടറിന് 87,000രൂപയും സംസ്ഥാന സർക്കാരിന്റെ പദ്ധതി അനുസരിച്ച് ഹെക്ടറിന് 35,000രൂപയുമാണ് നഷ്ടപരിഹാരം നൽകുന്നത്. ഇതിനുപുറമേ സംസ്ഥാന സർക്കാരിന്റെ പ്രകൃതി ദുരിതാശ്വാസ പദ്ധതിയിൽ നഷ്ടം സംഭവിച്ച കർഷകർക്ക് 13,500രൂപയാണ് നഷ്ടപരിഹാരം.
കർഷകർ പുഞ്ചയ്ക്ക് പ്രതീക്ഷിക്കുന്ന വിളവിന്റെ രണ്ട് ശതമാനവും രണ്ടാംകൃഷിക്ക് 1.5ശതമാനവും പ്രീമിയം അടയ്ക്കണം. കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി പരിശോധിച്ച് നഷ്ടത്തിന്റെ തോത് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻഷ്വറൻസ് തുക അനുവദിക്കും.
# കേന്ദ്ര പദ്ധതി
ആലപ്പുഴ, പാലക്കാട് ജില്ലകൾക്ക് അംഗീകാരമുള്ളത്
നെല്ല്, മരച്ചീനി, വാഴ എന്നീ വിളകൾ
നെല്ലിന് വ്യക്തിഗത ഇൻഷ്വറൻസ് ഇല്ല
# നഷ്ടപരിഹാരം
പഞ്ചായത്ത് അടിസ്ഥാനത്തിൽ നഷ്ടം തിട്ടപ്പെടുത്തും
തുക അനുവദിക്കുന്നതിന് പഞ്ചായത്ത് തല ഗവേണിംഗ് സമിതി ശുപാർശ ചെയ്യണം
ഇടനിലക്കാർ ഇല്ലാതെ നഷ്ടപരിഹാരത്തുക കർഷകന്റെ അക്കൗണ്ടിൽ എത്തും
വിത പൂർത്തീകരിച്ചാൽ 15ദിവസത്തിനുള്ളിൽ നാശം സംഭവിച്ചാൽ 25 ശതമാനം തുക
30 മുതൽ 75ദിവസം വരെയാണെങ്കിൽ ചെലവിന്റെ 50ശതമാനം
ഓൺലൈൻ രജിസ്ട്രേഷൻ
അക്ഷയ, സേവന കേന്ദ്രങ്ങൾ വഴി സർക്കാർ പോർട്ടിൽ കർഷകർ നേരിട്ട് വേണം പദ്ധതിയിൽ അംഗമാകാൻ കഴിയു. രണ്ടാം കൃഷിയിൽ ജൂലൈ 31ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ആധാർ കാർഡ്, ഖരം അടച്ച രസീത് പാസ് ബുക്ക് ഹാജരാക്കണം. പാട്ടകർഷകർ പട്ടകരാറും മറ്റ് ബന്ധപെട്ട രേഖകളും ഹാജരാക്കിയാൽ പദ്ധതിയിൽ അംഗങ്ങളാകാം. നഷ്ടപരിഹാര തുക കഅഷകരുടെ അക്കൗണ്ടിലാണ് എത്തുക. നേരത്തെ ബാങ്കുകൾ വഴിയായിരുന്നു. കാലതാമസം ഒഴിവാക്കാൻ കമ്പനി തന്നെ നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് നൽകും.
..............................................
"വിള ഇൻഷ്വറൻസ് പദ്ധതിയിൽ നെൽകൃഷി ഇറക്കുന്ന വ്യക്തിഗത കർഷകരെ അംഗങ്ങളായി ചേർത്ത് ആനുകൂല്യം നൽകുന്നതിനുള്ള തീരുമാനം ഉണ്ടാവണം. നിലവിൽ പഞ്ചായത്ത് തലത്തിലും പാടശേഖര തലത്തിലുമാണ് ആനുകൂല്യങ്ങൾ നൽകുന്നത്. തുക തുല്യമായി വീതിക്കുമ്പോൾ കർഷകരുടെ നഷ്ടത്തിന് ആനുപാതികമായ നഷ്ടപരിഹാര തുക ലഭിക്കില്ല. കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ കൃഷി ഓഫീസർമാർ ബോധവത്കരണം നടത്തണം.
ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്,
നെൽ നാളികേര ഫെഡറേഷൻ
.........................................................
# ആനുകൂല്യം ഹെക്ടറിൽ
(തുക രൂപയിൽ)
* കേന്ദ്ര പദ്ധതി: 80,000
* സംസ്ഥാന പദ്ധതി: 35,000
* പ്രകൃതിക്ഷോഭം: 13,500
പുഞ്ചകൃഷിയിൽ അംഗങ്ങളായവർ
# പദ്ധതിയിൽ അംഗങ്ങളായവർ: 3228
# വിളവ് ഇറക്കിയ കർഷകർ: 31,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |