മാന്നാർ: തൊഴിലുറപ്പ് തൊഴിലാളിയായ കുട്ടമ്പേരൂർ പ്ലാമൂട്ടിൽ രേണുക സേവ്യർ (62 )നെ വെട്ടിയും കുത്തിയും പരിക്കേല്പിച്ച കേസിലെ പ്രതി പ്ലാമൂട്ടിൽ ജിജി(56 )യെ റിമാൻഡു ചെയ്തു. രേണുകയുടെ ഭർത്താവ് പരേതനായ സേവ്യറിന്റെ സഹോദര പുത്രനാണ് ജിജി. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി ഓൺലൈനായി ചെങ്ങന്നൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലേക്ക് റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് വീട്ടിൽ നിന്നും തിരികെ തൊഴിലുറപ്പ് ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന രേണുകയെ പ്ലാമൂട്ടിൽ കനാലിനു സമീപത്തുവച്ചാണ് ജിജി ആക്രമിച്ചത്. ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രേണുകയുടെ നില മെച്ചപ്പെട്ടതായി ബന്ധുക്കൾ അറിയിച്ചു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |