കായംകുളം : വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയുടെ കാലിൽ നിന്ന് സ്വർണ പാദസരം മോഷ്ടിച്ച കേസിലെ പ്രതിയെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പടനായർകുളങ്ങര ബിസ്മില്ല മൻസിലിൽ അൻഷാദ് (44) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 17ന് വെളുപ്പിന് 3.30ഓടെ പെരിങ്ങാല കരിമ്പോലിൽ തറയിൽ ലേഖ മുരളീധരന്റെ മകൾ മയൂരി മുരളീധരന്റെ ഇടതു കാലിൽ കിടന്നിരുന്ന ഒരു പവൻ തൂക്കം വരുന്ന പാദസരമാണ് ജനാലയുടെ വാതിൽ തുറന്ന് കമ്പിയഴികൾക്കിടയിലൂടെ മോഷ്ടാവ് പൊട്ടിച്ചെടുത്തത്.
പൊലീസ് അന്വേഷണത്തിൽ പ്രതി അൻഷാദാണെന്ന് വിവരം ലഭിക്കുകയും രണ്ടാം കുറ്റി ഭാഗത്ത് ഒരു ഇറച്ചി വിൽപ്പന കടയിൽ ഇയാൾ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. കരുനാഗപ്പള്ളി, ഓച്ചിറ, ചവറ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പിടിച്ചു പറി കേസുകളിൽ പ്രതിയാണ് അൻഷാദ് . കായംകുളം ഡിവൈ,എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, എസ്.ഐ മുരളീധരൻ നായർ, പൊലീസുകാരായ അൻവർ, ഫിറോസ് , ഹരികുമാർ , മനോജ്, അനീഷ്, ദീപക്, വിഷ്ണു, ശ്രീരാജ് , ഷാജഹാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |