ആലപ്പുഴ: പക്ഷിപ്പനിയെത്തുടർന്ന് കൊന്നൊടുക്കിയ താറാവുകൾക്കുള്ള നഷ്ടപരിഹാരം കർഷകർക്ക് ഉടൻ നൽകണമെന്ന് ഐക്യ താറാവ് കർഷക സംഘം പ്രസിഡന്റ് അഡ്വ. ബി.രാജശേഖരൻ വാർത്താസമ്മേളത്തനിൽ ആവശ്യപ്പെട്ടു. പള്ളിപ്പാട്, ചെറുതന, കരുവാറ്റ, അമ്പലപ്പുഴ, പുറക്കാട് പഞ്ചായത്തുകളിലായി 61,000 താറാവുകളെയാണ് കൊന്നത്. ചെറിയ താറാവിന് 100ഉം വലുതിന് 200ഉം രൂപയാണ് നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുള്ളത്. താറാവു കർഷകരെ സംരക്ഷിക്കാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സെക്രട്ടറി കെ.ശാമുവൽ, ചന്ദ്രൻ മീഞ്ചാലിൽ, ചാക്കോ ചെറുതന, തുളസീദാസ് കരുമാടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |