കൊച്ചി: കെ-റെയിൽ പദ്ധതിയുടെ സർവേ നടപടികൾ ജില്ലയിൽ 54 ശതമാനത്തോളം പൂർത്തിയായെന്ന് കളക്ടർ ജാഫർ മാലിക് പറഞ്ഞു. ജില്ലയിൽ കെ-റെയിൽ കടന്നു പോകുന്ന 17ൽ ഒമ്പത് വില്ലേജുകളിലെ സർവേയാണ് പൂർത്തിയായത്. ജനങ്ങളിൽ എതിർപ്പ് കൂടിയത് സർവേയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ചോറ്റാനിക്കര, മാമല, പിറവം, തിരുവാണിയൂർ, കീഴ്മാട്, നെടുമ്പാശേരി, പുളയനം എന്നിവിടങ്ങളിലാണ് സർവേ നടന്നത്. കളമശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റി നിർമ്മാണസ്ഥലത്ത് മണ്ണിടിഞ്ഞ് നാല് അന്യസംസ്ഥാനത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് ഉടൻ പൂർത്തിയാകും. സൈറ്റ് എൻജിനീയറെ കണ്ടെത്താനായിട്ടില്ല. സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |