കൊച്ചി: കെ. എസ്. ഇ. ബി ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾക്കെതിരായ അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് വൈദ്യുതബോർഡ് ജീവനക്കാർ അനിശ്ചിതകാല സമരം തുടരുന്നതിൽ ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ആശങ്ക രേഖപ്പെടുത്തി. സംസ്ഥാനത്തെ വ്യവസായ, വാണിജ്യ സമൂഹം ഒറ്റക്കെട്ടായി സമരത്തെ എതിർക്കുകയാണ്. കഴിഞ്ഞ മാസം നടന്ന ദ്വിദിന ദേശീയ പണിമുടക്കിനെ തുടർന്ന് 4500 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. കൊവിഡിന് ശേഷം മേഖല സാധാരണ നിലയിലേക്കു മടങ്ങുന്ന സാഹചര്യത്തിൽ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്ത് അനിശ്ചിതകാല സമരം പിൻവലിക്കണമെന്ന് ഭാരവാഹികളായ ദീപക് എൽ. അസ്വാനി , ഡോ.എം.ഐ. സഹദുള്ള എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |