കൊച്ചി: തീരശോഷണം മൂലം ഭവനങ്ങൾ നഷ്ടപ്പെട്ടവർക്കു ക്യാമ്പാക്കി മാറ്റിയ വലിയതുറയിലെ 150 വർഷത്തിലേറെ പഴക്കമുള്ള സിമന്റ് ഗോഡൗണിൽ വർഷങ്ങളായി താമസിക്കുന്നവരുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ മനുഷ്യാവകാശ, ബാലാവകാശ കമ്മിഷനുകൾ ഇടപെടണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) ആവശ്യപ്പെട്ടു.
കുഞ്ഞുങ്ങൾ അടക്കം അനാരോഗ്യകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാത്തത് മനുഷ്യാവകാശ ലംഘനവും അനീതിയുമാണ്.
വിഴിഞ്ഞത്തെ സമരവേദി കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ, യൂത്ത് കമ്മിഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജാഗ്രതാകമ്മിഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ എന്നിവർ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |