കളമശേരി: തൃക്കാക്കര മഹാക്ഷേത്രത്തിൽ ഉത്സവം ഇന്ന് ആറാട്ടോടുകൂടി സമാപിക്കും. രാവിലെ മഹാബലിയെ വരവേല്ക്കും. തുടർന്ന് 20000 പേർക്കുള്ള തിരുവോണ സദ്യ നടക്കും. ഇന്നലെ 9 ഗജവീരന്മാരെ അണിനിരത്തിയാണ് വലിയ വിളക്ക് നടത്തിയത്. ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ തിരുമുൽ കാഴ്ച സമർപ്പണം നടന്നു. വ്യവസായ വകുപ്പു മന്ത്രി പി.രാജീവും കാഴ്ചക്കുല സമർപ്പിച്ചു. ബെന്നി ബഹനാൻ എം.പി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അജയ് തറയിൽ, നഗരസഭാ ചെയർപെഴ്സൺ സീമാ കണ്ണൻ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പ്രമോദ് തൃക്കാക്കര തുടങ്ങിയവർ പങ്കെടുത്തു. ഉത്സവത്തിനും ഇന്നലെ ഉച്ചയ്ക്ക് നടന്ന ഉത്രാട സദ്യയിലും ജനപങ്കാളിത്തമുണ്ടായിരുന്നു. എടത്തല ജയപ്രകാശിന്റെ നേതൃത്വത്തിലാണ് സദ്യയൊരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |