കൊച്ചി: കൊച്ചി ആസ്ഥാനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്‌റ്റ്) 2019-20, 2020-21 വർഷങ്ങളിലെ മികച്ച പ്രകടനത്തിന് 93 ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐക്കർ) സ്ഥാപനങ്ങളിൽ നാലാം സ്ഥാനം കരസ്ഥമാക്കി. കേന്ദ്രകൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണ് ഐക്കർ. സിഫ്റ്റ് വികസിപ്പിച്ച സാങ്കേതികവിദ്യകൾ മത്സ്യമേഖലയുടെ മുന്നേറ്റത്തിന് സഹായകരമാണ്. മത്സ്യബന്ധന യാനങ്ങൾ രൂപകല്പന ചെയ്യുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് മുൻനിരയിലാണ്. ഉത്പാദനം മുതൽ ഉപഭോഗം വരെ സുരക്ഷിതമായ മത്സ്യം ഉറപ്പാക്കുന്നതിനുള്ള ഗുണനിലവാരമുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്ന രാജ്യത്തെ ഏക അംഗീകൃത ഏജൻസി കൂടിയാണ് സിഫ്റ്റെന്ന് ഡയറക്ടർ ഡോ.ലീന എഡ്വിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |