SignIn
Kerala Kaumudi Online
Thursday, 08 August 2024 3.13 PM IST

വൈശാഖ മഹോത്സവം സമാപനത്തിലേക്ക്; കൊട്ടിയൂരിൽ ഇനി കലം പൂജകൾ

nallooran

കൊട്ടിയൂർ: ആനകളും വിശേഷ വാദ്യങ്ങങ്ങളും മടങ്ങുകയും സ്ത്രീകളുടെ സന്ദർശകസമയം അവസാനിക്കുകയും ചെയ്തതോടെ കൊട്ടിയൂരിൽ കലം പൂജകൾ ആരംഭിച്ചു.ഇന്നലെ സന്ധ്യ കഴിഞ്ഞ് കുലാല സ്ഥാനികനായ നല്ലൂരാനും സംഘവും കലംപൂജയ്ക്കുള്ള മൺകലങ്ങളുമായി അക്കരെ സന്നിധാനത്തിൽ പ്രവേശിച്ചു.
ഉച്ചയോടെയാണ് നല്ലൂരാനും സംഘവും മുഴക്കുന്നിൽ നിന്നും പുറപ്പെട്ടത്.കലങ്ങൾ എഴുന്നള്ളിച്ച് എത്തിച്ചതോടെ കൊട്ടിയൂരിൽ നിഗൂഢ പൂജകളുടെ ദിനങ്ങൾക്ക് തുടക്കമായി.ഇന്നലെ ഉച്ചയോടെ നടന്ന ശീവേലിയുടെ മദ്ധ്യത്തിൽ ദർശന കാലം അവസാനിച്ചതിനാൽസ്ത്രീകൾ ബാവലിപ്പുഴയുടെ മറുകരയിലേക്ക് മടങ്ങി. തിടമ്പേറ്റുന്ന ആനകൾ
ശീവേലി പൂർത്തിയാക്കിയ ശേഷം പടിഞ്ഞാറേ നടവഴി പിന്നോട്ട് നടന്ന് ബാവലിപ്പുഴയുടെ മറുകരയിൽ എത്തി.
ആനകൾക്ക് അവകാശികളും സ്ഥാനികരുംആചാര്യന്മാരും, അടയന്തരയോഗക്കാരും പ്രസാദമായി ചോറ് ഉരുളകളാക്കിയതും, പഴവും, ശർക്കരയും നൽകിയാണ് തിരികെ അയച്ചത്.

സന്ധ്യയോടെ നല്ലൂരാനും സംഘവും കൊട്ടിയൂർ ഗണപതി പുറത്തെത്തി. രാത്രിയായപ്പോൾ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലെ വിളക്കുകൾ അണച്ചു.മണിത്തറയിലേയും മറ്റിടങ്ങളിലേയും കെടാവിളക്കുകൾ ഒഴികെ ബാക്കിയെല്ലാ വിളക്കുകളും അണച്ച് കലം വരവിനായി കാത്തിരുന്നു. അക്കരെ സന്നിധാനത്തിൽ ഉള്ളവർ എല്ലാം കൈയാലകൾക്കുള്ളിൽ കയറി കതകുകളകടച്ച് നിശ്ശബ്ദരായിരുന്നു.നല്ലൂരാനും സംഘവും കലങ്ങൾ സമർപ്പിച്ച് തന്ത്രിയുമായി മുഖാമുഖം ദർശിക്കാതെ പ്രസാദവും വാങ്ങി മണിത്തറയിൽ നിന്നു മടങ്ങി. ഇവർ കൊണ്ടുവന്ന മൺകലങ്ങൾ തിരുനടയിൽ സമർപ്പിച്ചതോടെ താന്ത്രിക വിധിപ്രകാരമുള്ള നിഗൂഢ പൂജാദിനങ്ങൾക്ക് തുടക്കമായി.മൂന്ന് ദിവസം കലംപൂജകൾ നടക്കും.
ഞായറാഴ്ച അത്തം നാളിൽ അവസാനത്തെ ചതുശ്ശതം വലിയ വട്ടളം പായസം പെരുമാൾക്ക് നിവേദിക്കും. വാളാട്ടവും, കുടിപതികളുടെ തേങ്ങയേറും അന്ന് നടക്കും. അന്ന് രാത്രി കലശപൂജ ആരംഭിക്കും. തിങ്കളാഴ്ച തൃക്കലശ്ശാട്ടോടെ വൈശാഖ മഹോത്സവം സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.