കണ്ണൂർ: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ ഡിവൈ. എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ വിജിലൻസ് പരിശോധന നടത്തി. രാവിലെ 11 മുതൽ തുടങ്ങിയ പരിശോധന വൈകിട്ട് വരെ നീണ്ടു. അഞ്ചരക്കണ്ടി, പഴയങ്ങാടി, കണ്ടോന്താർ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. രജിസ്റ്ററിൽ രേഖപ്പെടുത്താതെ ഉദ്യോഗസ്ഥരുടെ കൈവശം സൂക്ഷിച്ചിരുന്ന പണം കണ്ടുകെട്ടി.
കണ്ടോന്താറിൽ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെയും പഴയങ്ങാടിയിൽ ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെയും അഞ്ചരക്കണ്ടിയിൽ ഇൻസ്പെക്ടർ പി.ആർ. മനോജിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. അഞ്ചരക്കണ്ടിയിൽ നിന്ന് 880 രൂപയും മാതമംഗലം സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് 3205 രൂപയും പിടിച്ചെടുത്തു.ഓഫിസിൽ രേഖപ്പെടുത്താത്ത പണമാണ് പിടിച്ചെടുത്തത്. ആധാരമെഴുത്ത് ഓഫിസുകളിലും പരിശോധന നടത്തി. ആധാരമെഴുത്തിന് അമിതമായ കൂലിവാങ്ങുന്നുവെന്നും സബ് രജിസ്ട്രാർ ഓഫിസിൽ അനധികൃതമായി പണം നൽകുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന. വൈകിട്ട് ആറുവരെ പരിശോധന നീണ്ടു.
സബ് റജിസ് ട്രാർ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ കൈക്കൂലിപണം പിടിച്ചെടുത്തിട്ടില്ല. ഇനിയും പരിശോധന തുടരും. ആധാരമെഴുത്തുകാരും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപാടുകളും അന്വേഷണ പരിധിയിൽ വരും-
ബാബു പെരിങ്ങേത്ത്,
ഡിവൈ. എസ്.പി, വിജിലൻസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |