SignIn
Kerala Kaumudi Online
Thursday, 19 September 2024 8.39 PM IST

ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ളാവ് അക്ഷരമ്യൂസിയമാകുന്നു

Increase Font Size Decrease Font Size Print Page
gundert
തലശ്ശേരി ഗുണ്ടർട്ട് ബംഗ്ളാവ്

ജനുവരിയിൽ തുറന്നുകൊടുക്കും

തലശ്ശേരി: മലയാളം ഇംഗ്ലീഷ് നിഘണ്ടുവും കേരളപ്പഴമയും ആദ്യമലയാള വർത്തമാനപത്രങ്ങളായ രാജ്യസമാചാരവും പശ്ചിമോ ദയവും പിറവിയെടുത്ത ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഇല്ലിക്കുന്നിലെ ബംഗ്ലാവ് അക്ഷരമ്യൂസിയമായി മാറുന്നു. പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി 1.87 കോടി രൂപ ചിലവിലാണ് ഇവിടെ അക്ഷര മ്യൂസിയം ഒരുക്കുന്നത്.

നഗര പൈതൃക പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും, ഭൂപടവുമെല്ലാം മ്യൂസിയത്തിന്റെ ആമുഖത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗുണ്ടർട്ടിന്റെ ജീവിത വഴിത്താരയിലെ സുപ്രധാനമായ ഏടുകളും ഭാഷയുടേയും സാഹിത്യത്തിന്റെയും രൂപപരിണാമങ്ങളും വിലപ്പെട്ട രചനകളും ഹെർമ്മൻ ഗ്രന്ഥപ്പുരയുമടക്കം ഒൻപത് മേഖലകളാക്കി തിരിച്ചതാണ് മ്യൂസിയം. ഗുണ്ടർട്ടിനെ വിവിധ വീക്ഷണകോണുകളിൽ നോക്കിക്കണ്ട ചരിത്ര ഗവേഷകരുടെ നിഗമനങ്ങളും ഇവിടെ ദർശിക്കാനാവും. അത്യാധുനിക സംവിധാനങ്ങളോടെ ഗുണ്ടർട്ട് ഹാളിനെ കമ്പ്യൂട്ടറൈസ്ഡ് ആക്ടിവിറ്റി സോണാക്കി മാറ്റിയിട്ടുണ്ട്. ഗുണ്ടർട്ടിന്റെ അപൂർവ കുടുംബചിത്രങ്ങളും ഗുണ്ടർട്ട് കണ്ടെത്തിയ പഴഞ്ചൊല്ലുകളുമെല്ലാം ഇടനാഴികളിൽ ഇടം പിടിക്കും.ജർമ്മനിക്കാരിയായ ഡോ: മേരി എലിസബത്ത് മുളളറിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുള്ള അപൂർവ്വ ഗ്രന്ഥങ്ങളുടെ അമൂല്യശേഖരം പൈതൃക പദ്ധതി ഓഫീസിൽ ഇതിനകം എത്തിക്കഴിഞ്ഞു.ജർമ്മനിയിലെ വിവിധ സർവ്വകലാശാലകളുമായി സഹകരിച്ചാണ് ഭാഷാപഠന കേന്ദ്രം തയ്യാറാക്കുന്നത്

ബംഗ്ളാവ് സംരക്ഷണവുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കുന്നതിനായി ജർമ്മൻ കോൺസുലേറ്റിലെ കോൺസുലർ ഡോ. സയ്യിദ് ഇബ്രാഹിം നാല് വർഷം മുമ്പ് ഇവിടെ സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയം നിർമ്മാണം എന്ന ആശയം രൂപപ്പെട്ടത്. എ.എൻ. ഷംസീർ എം.എൽ.എ മുൻകൈയെടുത്താണ് പ്രവർത്തനം നടത്തുന്നത്. ടൂറിസം വകുപ്പാണ് തലശേരി പൈതൃക നഗരം പദ്ധതിയുടെ ഭാഗമായി ബംഗ്ളാവ് സംരക്ഷിച്ച് മ്യൂസിയവും ഭാഷാപഠന കേന്ദ്രവുമാക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.

ഇവിടെ കാണാം

 ബാസൽ മിഷന്റെ മ്യൂസിയത്തിൽ ഗുണ്ടർട്ട് ഉപയോഗിച്ചിരുന്ന കല്ലച്ചിന്റെയും മറ്റു സാമഗ്രികളും

തലശേരിയിൽ നിന്നും മറ്റും ഗുണ്ടർട്ട് ശേഖരിച്ച താളിയോലകളും പയ്യന്നൂർ പാട്ട് പോലുള്ള ഓലക്കെട്ടുകളും രേഖകളും

ബ്രിട്ടീഷ് കമ്പനിയുമായി നടത്തിയ കത്തിടപാടുകൾ.

 ഗുണ്ടർട്ടിന്റെ സംഭാവനകൾ അവതരിപ്പിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ

182 വർഷങ്ങൾക്ക് മുമ്പ്
1839 ഏപ്രിൽ 12 നാണ്. ഹെർമ്മൻ ഗുണ്ടർട്ട് ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നിന്നും തലശ്ശേരിയിലെത്തിയത് .ഭാര്യ ജൂലിയ്ക്കൊപ്പമായിരുന്നുനെട്ടൂർ ഇല്ലിക്കുന്ന് ബംഗ്ലാവിൽ താമസിക്കാനെത്തിയത്. ബംഗ്ലാവിന്റെ വരാന്തയിലെ ചാരുകസേരയിലിരുന്നാണ് അദ്ദേഹം മലയാളഭാഷയെ നിഘണ്ടുവിലുടെ ലോകത്തിന് പരിചയപ്പെടുത്തിയത്.
രോഗബാധിതയായ എഡ്വേർഡ് ബ്രണ്ണന്റെ മകളും തന്റെ ഇംഗ്ലീഷ് വിദ്യാലയത്തിലെ പഠിതാവുമായ ഫ്‌ളോറയെ ഊട്ടിയിലേക്ക് കൊണ്ടുപോയ ഗുണ്ടർട്ടാണ് 1841 ൽ ഭാര്യ ജൂലിക്കെഴുതിയ കത്തിൽ കേരളത്തെ ദൈവത്തിന്റെ നാട് എന്ന് വിശേഷിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.