കണ്ണൂർ: ദേശീയപാത വികസനത്തിൽ കണ്ണീരിലായിരിക്കുകയാണ് കീഴുത്തള്ളി ഓവുപാലം സ്വദേശിനി പി. പുഷ്പ്പവല്ലി. പാത വികസനത്തിന്റെ ഭാഗമായി പൊളിക്കേണ്ടിവന്നതാണ് ഈ വീട്ടമ്മയുടെ ജീവിതത്തിൽ ആശങ്ക നിറച്ചിരിക്കുന്നത്.
കുഴി എടുത്തതോടെ വീടിന്റെ അരികിൽ ആഴത്തിലുള്ള ഗർത്തം രൂപപ്പെട്ടതാണ് ഭീഷണിയായിരിക്കുന്നത്. വീടിന്റെ നിലനിൽപ്പ് തന്നെ സംശയത്തിലാഴ്ത്തിയിരിക്കുകയാണ് ഈ കുഴി.വീടിന്റെ ഒരു ഭാഗം പൊളിക്കേണ്ടതിന്റെ ഭാഗമായി തൂണുകൾ പുനഃസ്ഥാപിക്കേണ്ടിവന്നു. മഴ തുടങ്ങിയതോടെയാണ് ഇതിന്റെ പണി ആരംഭിച്ചത്. മഴ ശക്തമായതോടെയാണ് തൂൺ കെട്ടാനെടുത്ത കുഴിയിൽ ആഴത്തിലുള്ള ഗർത്തം രൂപപ്പെടുകയായിരുന്നു. ഇതിൽ വെള്ളം കെട്ടി നിൽക്കുകയാണിപ്പോൾ.ഇതുമൂലം പ്രവൃത്തി തുടങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. വീടിന് മുകളിലും താഴെയുമായി നാല് തൂണുകളാണ് കെട്ടാനുള്ളത്.
ഈ തൂണുകൾ കെട്ടിയിട്ട് വേണം പൊളിക്കാൻ നിർദ്ദേശിച്ചിട്ടുള്ള തൂണുകൾ ഒഴിവാക്കാൻ. മഴ ശക്തമാകുമ്പോൾ വീടിനുള്ളിൽ കഴിയാൻ പോലും കുടുംബം ഭയപ്പെടുകയാണ്. ഒപ്പം തൂൺ മാറ്റി പണിയുന്നതിന് ഇരട്ടി തുക ഇതിനോടകം ചെലവായി. ദേശീയപാതയുടെ പ്രവൃത്തി വേഗത്തിലാക്കുന്നതോടെ എന്തു ചെയ്യണമെന്നറിയാത്ത ആശങ്കയിലാണ് ഈ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |