തലശേരി: സോഷ്യൽ മീഡിയയിലൂടെ ഭീഷണി സന്ദേശം മുഴക്കിയ എസ്.ഡി.പി.ഐ നേതാവിനെതിരെ കലാപാഹ്വാനത്തിന് പാനൂർ പൊലീസ് കേസെടുത്തു. പാനൂരിലെ യുവമോർച്ചാ നേതാവിനെ അപായപ്പെടുത്താൻ ആളെ ഒരുക്കി നിർത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഹർത്താൽ ദിനത്തിൽ കടകൾ തുറപ്പിക്കാൻ അയാളെത്താത്തതുമായിരുന്നു എസ്.ഡി. പി. ഐ കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റായ ഹാറൂൺ കടവത്തൂർ വാട്സ് ആപ് സന്ദേശം അയച്ചത്. ശബ്ദം ഇയാളുടെതാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷമാണ് മന:പൂർവ്വം കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്തതിന് 183ാംവകുപ്പു പ്രകാരം പൊലീസ് കേസെടുത്തത്. ഹർത്താൽ ദിവസം പാനൂരിൽ കടകൾ അടപ്പിക്കാനെത്തുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തടയാൻ സംഘടിക്കണമെന്ന് യുവമോർച്ച ജില്ലാ ഭാരവാഹി സ്മിതേഷ് വാട്സ് ആപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് ഹാറൂൺ കടവത്തൂർ രംഗത്തെത്തിയത്. നേരത്തെ കലാപാഹ്വാനവും വിദ്വേഷപ്രചരണവും നടത്തിയതിന് പാനൂർ പൊലിസ് സ്മിതേഷിനെതിരെ കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |