തളിപ്പറമ്പ്: പ്ലാസ്റ്റിക്ക് ഉൽപ്പന്ന നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ച് 40 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു തീപിടിത്തം. ആന്തൂരിലെ ശ്രുതി നിലയത്തിൽ മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള റെയിൻബോ പാക്കേജിംഗ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം കണ്ടയുടൻ തന്നെ ജീവനക്കാർ കെടുത്താൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടന്നു. തളിപ്പറമ്പ് അഗ്നിശമനനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. തീപിടിച്ച കെട്ടിടത്തിന് അടുത്ത മുറിയിൽ കോടികൾ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ ഉണ്ടായിരുന്നു. ഇതിലേക്ക് തീ പടരാതെ സംരക്ഷിക്കാൻ അഗ്നിശമനസേനക്ക് സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |