കൊല്ലം: ശംബള പരിഷ്ക്കരണം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നടത്തുന്ന പണിമുടുക്ക് രണ്ടാം ദിവസവും ജന ജീവിതത്തെ ബാധിച്ചു. ബസുകളില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടി. സ്ഥിരം യാത്രക്കാർക്കാണ് കൂടുതൽ പ്രയാസം നേരിട്ടത്. സർക്കാർ ഓഫീസുകൾക്ക് പ്രവർത്തി ദിനമായതിനാൽ ബുദ്ധിമുട്ട് അധികമായി.
ഇന്ന് ഞായറാഴ്ച ആയതിനാൽ യാത്രാ ബുദ്ധിമുട്ട് കാരണം പലരും അവധിയെടുത്തു വീട്ടിലിരുന്നു. സ്കൂളുകൾക്ക് പ്രവർത്തി ദിവസമായിരുന്നതിനാൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഏറെ ബുദ്ധിമുട്ടായി. കെ. എസ്. ആർ. ടി. സി ബസുകൾ മാത്രം ഓടുന്ന റൂട്ടുകളിലാണ് സമരം വല്ലാതെ ബാധിച്ചത്. എന്നാൽ, കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പണിമുടക്കിൽ നിന്ന് വിട്ടുനിന്നത് യാത്രക്കാർക്ക് നേരിയ ആശ്വാസമായി. പ്രധാന റൂട്ടുകളിലെങ്കിലും അതുകാരണം ചില ബസുകൾ സർവീസ് നടത്താനായി.
കൊവിഡ് കാരണം യാത്രക്കാർ കുറയുകയും ഡീസൽ വില വർദ്ധന വ്യവസായത്തെ നഷ്ടതിലാക്കുകയും ചെയ്തതോടെ സ്വകാര്യ ബസുകളും അധികമായി നിരത്തിലിറങ്ങിയില്ല. സ്വകാര്യബസുകളില്ലാത്ത റൂട്ടുകളിലെ ആശ്രയമായ കെ. എസ്.ആർ. ടി. സി ബസുകൾ കൂടി നിരത്തിലിറങ്ങാതായതോടെ യാത്രക്കാർ രണ്ടാം ദിവസവും പെരുവഴിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |