പൊലീസ് നാല് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു
കൊല്ലം: സിൽവർലൈൻ പദ്ധതിക്കെതിരെ കൊല്ലം താലൂക്ക് ഓഫീസിനുള്ളിൽ കല്ലിടാനുള്ള യൂത്ത് കോൺഗ്രസ് ശ്രമം സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് തകർത്ത് പ്രവർത്തകർ താലൂക്ക് ഓഫീസിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് താലൂക്ക് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. ധർണയ്ക്ക് ശേഷം പ്രവർത്തകർ ബാരിക്കേഡ് തകർത്ത് ഉള്ളിൽ പ്രവേശിക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഓരോ തവണ ജലപീരങ്കി പ്രയോഗിക്കുമ്പോഴും അല്പദൂരത്തേക്ക് ചിതറിമാറിയ ശേഷം വീണ്ടും സംഘടിച്ചെത്തി ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് രൂപ നിർമ്മാണ കമ്പിനികളിൽ നിന്ന് കോഴ വാങ്ങിയതുകൊണ്ടാണ് ജനകീയ പ്രതിഷേധങ്ങൾ വകവയ്ക്കാതെ എൽ.ഡി.എഫ് സർക്കാർ സിൽവർലൈൻ പദ്ധതി വാശിയോടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എ. നസീർ പറഞ്ഞു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശരത്ത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, അനീഷ് പടപ്പക്കര, പി.ആർ. പ്രതാപചന്ദ്രൻ, ഡി. ഗീതാ കൃഷ്ണൻ, ഒ.ബി. രാജേഷ്, വിഷ്ണു വിജയൻ, കൗശിക് എം.ദാസ്, ഹർഷാദ് മുതിരപറമ്പ്, ശരത്ത് കടപ്പാക്കട, എസ്.പി. അതുൽ, ഇഞ്ചക്കാട് അജയകുമാർ, ഉണ്ണിക്കൃഷ്ണൻ, അജു ചിന്നക്കട, നഫ്‌സൽ കലതിക്കാട്, ഉളിയക്കോവിൽ ഉല്ലാസ്, ഗോകുൽ കടപ്പാക്കട, സിദ്ധിഖ് കുളംബി, സാജിർ കുരീപ്പുഴ, അൻവർ ഷാ മാങ്ങാട്, ഷംനാദ് കൊല്ലം, തൗഫീഖ് കൊല്ലം തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |