കൊല്ലം: ബസ് കാത്ത് നിന്നയാളോട് പരിചയം ഭാവിച്ച് ബൈക്കിൽ ലിഫ്റ്റ് കൊടുത്ത ശേഷം സ്വർണമാലയും എ.ടി.എം കാർഡും തട്ടിയെടുത്ത സംഘത്തിലെ ഒരാൾ പിടിയിലായി. പോളയത്തോട് ബീമാ മൻസിലിൽ സുധീറിനെയാണ് (39) കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയത്.
മാർച്ച് 11 ന് സന്ധ്യയ്ക്ക് തിരുവനന്തപുരത്തേക്ക് പോകാനായി ചിന്നക്കടയിൽ നിന്ന മധ്യവയ്‌സ്‌കന്റെ പണവും സ്വർണവുമാണ് സുധീർ അടങ്ങിയ സംഘം മോഷ്ടിച്ചത്. ബൈക്കിൽ സുധീർ തിരുവനന്തപുരത്തേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു, യാത്രയ്ക്കിടെ ബാറിൽ മദ്യപിക്കാൻ കയറിയ മദ്ധ്യവയസ്കനിൽ നിന്നു ഇവർ തന്ത്രപൂർവം എ.ടി.എം പിൻ കരസ്ഥമാക്കി. തുടർന്ന് അബോധവസ്ഥയിലായ ഇയാളെ പാരിപ്പള്ളിയിലെ ആക്രിക്കടയ്ക്ക് സമീപം ഉപേക്ഷിച്ച ശേഷം ഒന്നര പവൻ മാലയും എ.ടി.എം കാർഡുമായി കടക്കുകയായിരുന്നു. കല്ലുവാതുക്കൽ, കൊട്ടിയം, കൊല്ലം എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്നും 49,500 രൂപ പിൻവലിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |