കൊല്ലം: എക്‌സൈസിന്റെ 'ഓപ്പറേഷൻ ഫ്രണ്ട്‌സിന്റെ' ഭാഗമായി നടത്തിയ പരിശോധനയിൽ 80 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കുണ്ടറ പേരയം, കരിക്കുഴി കാഞ്ഞിരംവിള കിഴക്കതിൽ അമലാണ് (25) പിടിയിലായത്.
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഷാഡോസംഘം രണ്ടാഴ്ചയായി അമലിനെ നിരീക്ഷിക്കുകയായിരുന്നു.
ബംഗളൂരുവിൽ നിന്ന് 2000 രൂപയ്ക്ക് വാങ്ങുന്ന ഒരു ഗ്രാം എം.ഡി.എം.എ ചെറുപായ്ക്കറ്റുകളിലാക്കി 4000 രൂപയ്ക്ക് വിൽക്കുന്നതാണ് രീതി. ബംഗളൂരുവിൽ സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശിയാണ് ഇടനിലക്കാരനെന്നും ട്രെയിനിലും അന്തർ സംസ്ഥാന ബസുകളിലുമാണ് എം.ഡി.എം.എ എത്തിക്കുന്നതെന്നും ഇയാൾ പറഞ്ഞതായി എക്സൈസ് അറിയിച്ചു. അന്തർസംസ്ഥാന ബന്ധങ്ങൾ അന്വേഷിക്കണമെന്ന് അസി. എക്‌സൈസ് കമ്മിഷണർ വി. റോബർട്ട് അറിയിച്ചു. പ്രിവന്റീവ് ഓഫീസർമാരായ എം. മനോജ് ലാൽ, എം.എസ്. ഗിരീഷ്, ആർ. മനു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിഥിൻ, മുഹമ്മദ് കാഹിൽ, ജൂലിയൻ, അജീഷ് ബാബു, ശാലിനി, ഗംഗ, ഡ്രൈവർ നിഷാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |