പടിഞ്ഞാറെകല്ലട: ആഞ്ഞിലിമൂട് മത്സ്യ മാർക്കറ്റിലെ ദുർഗന്ധം നിറഞ്ഞ അവസ്ഥ മാറി. മാർക്കറ്റും പരിസരവും ക്ളീനായി. മലിനജല ടാങ്ക് കവിഞ്ഞൊഴുകി റോഡിലേക്ക് വ്യാപിച്ച് പ്രദേശമാകെ ദുർഗന്ധം നിറഞ്ഞിരിക്കുകയായിരുന്നു. 'ആഞ്ഞിലിമൂട് മത്സ്യ മാർക്കറ്റിലെ മലിനജലം റോഡിലേക്ക് കണ്ടഭാവമില്ലാതെ അധികൃതർ' എന്ന കേരള കൗമുദി വാർത്തയെ തുടർന്ന് അധികൃതർ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിച്ചു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, പഞ്ചായത്ത് സെക്രട്ടറി ബിജി., സൂപ്രണ്ട് അൻസാർ , ശൂരനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വിമല എന്നിവരാണ് സ്ഥലം സന്ദർശിച്ച് മേൽനടപടികൾ സ്വീകരിച്ചത്.
തിരക്കേറിയ മാർക്കറ്റ്
ആഞ്ഞിലിമൂട് സെന്റ്തോമസ് പള്ളിവക സ്ഥലത്താണ് മത്സ്യ മാർക്കറ്റുള്ളത്. അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞദിവസം മലിനജല ടാങ്കും കാടുപിടിച്ച് വെള്ളം കെട്ടിക്കിടന്ന പരിസരവും പള്ളി അധികാരികൾ വൃത്തിയാക്കി. പടിഞ്ഞാറേ കല്ലട, ശാസ്താംകോട്ട, മൈനാഗപ്പള്ളി, പഞ്ചായത്തുകളിലെ പ്രധാന മത്സ്യ മാർക്കറ്റുകളിൽ ഒന്നാണിത്. ദിനംപ്രതി നൂറുകണക്കിന് ആൾക്കാരാണ് ഇവിടെ വന്നു പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |