പത്തനാപുരം : പുനലൂർ മൂവാറ്റുപുഴ പാതയിലെ പണികൾ നേരിൽ കാണാനെത്തിയ മന്ത്രി റിയാസ് മുഹമ്മദ് പത്തനാപുരം സെൻട്രൽ ജംഗ്ഷനിലെ വലിയ കുഴികൾ കണ്ട് രോഷാകുലനായി . ഉദ്യോഗസ്ഥരെ വിളിച്ച് ശകാരിച്ചു. മാസങ്ങളായി തകർന്നുകിടന്ന റോഡ് മണിക്കൂറുകൾ കൊണ്ട് ഗതാഗതയോഗ്യമാക്കി.
റോഡിന്റെ സ്ഥിതി കണ്ട് കെ.എസ്. ടി. പി ഉദ്യോഗസ്ഥരോട് തൊലിക്കട്ടിക്ക് ധീരധയ്ക്കുള്ള അവാർഡ് നല്കാമെന്നും നിങ്ങളൊക്കെ എന്താണ് കാട്ടി കൂട്ടുന്നതെന്നും മന്ത്രി ചോദിച്ചു. വ്യാഴാഴ്ച്ച പുലർച്ചയ്ക്ക് മുമ്പ് ടൗണിലെ പണികൾ പൂർത്തിയായിരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നല്കി. റോഡ് പണിക്കായി മിന്നൽ വേഗത്തിൽ തൊഴിലാളികളും ജെ.സി.ബികളും മറ്റ് യന്ത്രങ്ങളും എത്തി. നിർമ്മാണം രാത്രിയിലും തകൃതിയായി നടന്നു. ഇന്നലെ വെളുക്കും മുൻപ് ടൗണിലെ കുഴികൾ റെഡിയായി. ശബരിമല പാതകളിലെ കുഴികളും മറ്റ് പ്രശ്നങ്ങളും വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദേശം നല്കിയിട്ടും പട്ടണ മദ്ധ്യത്തിലെ കുഴികൾ പോലും അടയ്ക്കാത്തത് അംഗീകരിക്കാനാവില്ലെന്നും സർക്കാർ ശമ്പളം വാങ്ങി ജോലി ചെയ്യാതിരിക്കുന്നവരെ നിലയ്ക്ക് നിറുത്താൻ അറിയാമെന്നും മന്ത്രി റിയാസ് പറഞ്ഞു. പുനലൂർ മൂവാറ്റുപുഴ പാതയിൽ ശബരിമല പാതയിൽ 30 നകം ടാറിംഗ് ജോലികൾ പൂർത്തിയാക്കാൻ കെ.എസ് .ടി. പി ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |