കോട്ടയം: പച്ചക്കറികളുടെ തീവിലയ്ക്ക് മാറ്റമില്ലാതെ തുടരുന്നതോടെ അവിയലടക്കമുള്ള വിഭവങ്ങൾ തീൻമേശയിൽ നിന്ന് അപ്രത്യക്ഷമായി. വിപണിയിൽ ഇടപെട്ട ഹോർട്ടിക്കോപ്പിനും കാര്യമായൊന്നും ചെയ്യാനാകുന്നില്ല. കഴിഞ്ഞ ദിവസം 350 രൂപയുണ്ടായിരുന്ന മുരങ്ങക്കയുടെ വില മാത്രമാണ് അൽപ്പമെങ്കിലും കുറഞ്ഞത്.
തമിഴ് നാട്ടിൽ അധിക മഴ പെയ്തതുമൂലം വൻ വിളവ് നാശമുണ്ടായതും ആന്ധ്രയിൽ നിന്ന് ലഭിക്കുന്ന പച്ചക്കറി തികയാത്തതും പച്ചക്കറിയുടെ വിലയേറുന്നതിന് ഇടയായി. വില നിയന്ത്രിക്കുന്നതിനായി ഹോർട്ടികോർപ്പ് മുഖേന പച്ചക്കറി വിൽപ്പന ആരംഭിച്ചെങ്കിലും ചില പച്ചക്കറികൾക്ക് മാത്രമാണ് വില കുറഞ്ഞത്. സാധാരണക്കാരന് പച്ചക്കറിക്കടയുടെ പരിസരത്ത് പോലും അടുക്കനാകുന്നില്ല.
ഹോൾസെയിൽ വില (കോട്ടയം ചന്ത)
സവാള -43
റെഡ് സവാള- 36
കിഴങ്ങ് -35
ഉള്ളി- 65
പച്ചമുളക്- 78
കോവയ്ക്ക-35
വെണ്ടയ്ക്ക -65
തക്കാളി -60
വെള്ളരിക്ക -40
കാബേജ് -85
കാരറ്റ് -80
ബീറ്റ്‌റൂട്ട്-90
പടവലം -40
ബീൻസ്- 60
അച്ചിങ്ങ- 60
വെളുത്തുള്ളി- 50
കൂർക്ക- 40
ഇഞ്ചി-40
കോളിഫ്‌ളവർ -60
പടവലം -40
നാരങ്ങ -45
മുരിങ്ങയ്ക്ക- 200
സപ്ലെകോ- ഹോർട്ടി കോർപ്പ് സംയുക്ത വില,
വെണ്ടയ്ക്ക- 54
പച്ചമുളക്- 60
പടവലങ്ങ -44
കാരറ്റ്-50
കാബേജ്- 45
ബീൻസ് -70
ബീറ്റ് റൂട്ട്- 55
ഉരുളക്കിഴങ്ങ് -30
മത്തങ്ങ -30
കോവയ്ക്ക -52,
കൂർക്ക- 45, സവാള
30-ഉള്ളി 60
മുരിങ്ങയ്ക്ക -88
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |