കോട്ടയം: മഴ ശക്തമാകുമ്പോൾ കടുത്ത ജാഗ്രതാ നിർദേശവുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. വിവിധ താലൂക്കുകളിലായി 10 ഇടങ്ങളിൽ ഉരുൾപൊട്ടലിനും 60 ഇടങ്ങളിൽ വെള്ളപ്പൊക്കത്തിനും 11 ഇടങ്ങളിൽ മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
മീനച്ചിൽ, കാഞ്ഞിരപ്പള്ളി, കോട്ടയം, വൈക്കം താലൂക്കുകളെയാണ് മഴ ഏറ്റവും അധികം ബാധിക്കുക. മലയോര മേഖലയിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയിലാവുമ്പോൾ, കിഴക്ക്, പടിഞ്ഞാറൻ മേഖലകളിലാണ് വെള്ളപ്പൊക്കെ ഭീഷണി. മീനച്ചിലാർ, മണിമലയാർ തീരപ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം ബാധിക്കുക. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ തയ്യാറാക്കിയ വിവിധ ദുരന്തസൂചികാ ഭൂപടത്തിലാണ് ജില്ലയിലെ സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നത്. മഴ കനത്തതോടെ പഞ്ചായത്തുതലത്തിൽ ദുരന്തനിവാരണ സമിതികൾ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഉരുൾപൊട്ടിയ കൂട്ടിക്കൽ പ്രദേശവും പട്ടികയിലുണ്ട്.
മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മേഖലകൾ.
വെള്ളിലാപ്പള്ളി.
തലപ്പാലം.
ഈരാറ്റുപേട്ട.
ഭരണങ്ങാനം.
ളാലം.
മീനച്ചിൽ.
കൊണ്ടൂർ.
പൂഞ്ഞാർ നടുഭാഗം.
അകലക്കുന്നം.
കൂരോപ്പട.
പനച്ചിക്കാട്.
ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മേഖലകൾ.
മൂന്നിലവ്.
പൂഞ്ഞാർ.
വടക്കേക്കര.
തീക്കോയി.
തലപ്പലം.
പൂഞ്ഞാർനടുഭാഗം.
പൂഞ്ഞാർ തെക്കേക്കര.
കൂട്ടിക്കൽ.
പ്ളാപ്പള്ളി.
ഇളംകാട്.
കൺട്രോൾ റൂം നമ്പറുകൾ.
കളക്ടറേറ്റ്: 0481 2565400, 2566300, 94 46 56 22 36, 91 88 61 00 17.
മീനച്ചിൽ: 04822 212325
ചങ്ങനാശേരി: 0481 2420037
കോട്ടയം: 0481 2568007, 2565007
വൈക്കം: 04829 231331
കളക്ടർ ഡോ.പി.കെ.ജയശ്രീ പറയുന്നു.
'' മഴ കനത്താലുണ്ടാകുന്ന എല്ലാ അടിയന്തര സാഹചര്യങ്ങളും നേരിടാൻ ജില്ല ഒരുങ്ങിയിട്ടുണ്ട്. എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. പുനരധിവാസ ക്യാമ്പുകൾ തുറക്കാനും ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |