കോട്ടയം. പഴങ്ങളുടെ വില കുതിച്ചുയരുന്നു. മൺസൂൺ ആരംഭിക്കും വരെ വിലവർദ്ധന തുടരുമെന്നാണ് വിൽപ്പനക്കാർ പറയുന്നത്. വേനൽക്കാലത്താണ് പഴങ്ങൾക്ക് ആവശ്യക്കാരേറുന്നത്. ജലാംശം കൂടുതലുള്ള പഴങ്ങൾക്കാണ് ഡിമാൻഡും. മിക്ക പഴവർഗങ്ങളും കിട്ടാനില്ലാത്ത സ്ഥിതിയാണ്. പകർച്ച വ്യാധികൾ വർദ്ധിക്കുന്ന സാഹചര്യമായതിനാൽ ഓറഞ്ചിനാണ് ആവശ്യക്കാർ ഏറെ. എന്നാൽ, സീസൺ അല്ലാത്തതിനാൽ സാധാരണ ഓറഞ്ച് കിട്ടാനില്ല. സിട്രസ് എന്ന വിളിപ്പേരുള്ള ഓറഞ്ചാണ് വിപണിയിലുള്ളത്. പൊളിച്ചെടുക്കാൻ സാധിക്കാത്തതും പുളിപ്പ് കൂടിയതുമായ ഇവ സ്റ്റോറേജ് ഓറഞ്ച് എന്നും അറിയപ്പെടുന്നു. 140 രൂപയാണ് വില. മഴ പെയ്തതോടെ തണ്ണിമത്തനും വിപണിയിൽ നിന്ന് ഔട്ടായി. കിരൺ ഇനത്തിലുള്ള തണ്ണിമത്തൻ മാത്രമാണ് ലഭിക്കുന്നത്. 20 രൂപയാണ് വില. കർണാടക, ബാംഗ്ലൂർ, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് പഴങ്ങൾ വിപണിയിലെത്തുന്നത്.
സീസൺ അനുസരിച്ചുള്ള റംബുട്ടാൻ, ഞാവൽപ്പഴം, ഈന്തപ്പഴം എന്നിവയുടെ വഴിയോര, വാഹന കച്ചവടം ആരംഭിച്ചിട്ടുണ്ട്. വഴിയോരകച്ചവടവും സീസൺ അനുസരിച്ചുള്ള പഴ കച്ചവടവും പ്രതികൂലമായി ബാധിക്കുന്നതായി കടയിട്ട് വിൽപ്പന നടത്തുന്ന വ്യാപാരികൾ പറയുന്നു.
വില ഇങ്ങനെയാണ്.
ആപ്പിൾ ഇറാൻ 220 രൂപ.
ആപ്പിൾ ഗ്രീൻ 240 രൂപ.
പേരയ്ക്ക തായ്‌ലെൻഡ് 120 .
പച്ചമുന്തിരി 80 രൂപ.
ബ്ലാക്ക്, റോസ് 80 രൂപ.
നീലം മാങ്ങ 80 രൂപ.
സിന്ദൂരം 80 രൂപ.
മല്ലിക 100 രൂപ.
ജംഗിൾ വരിക്ക 120.
സേലം മാങ്ങ 35.
സപ്പോട്ടയ്ക്ക് 80 രൂപ.
ഏത്തയ്ക്ക 70രൂപ.
പാളയംകോടൻ 40.
ഞാലിപൂവൻ 80.
പൂവൻപഴം 50 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |