മുട്ടം. മലങ്കര അണക്കെട്ടിന്റെ തീരങ്ങളിൽ പ്രവർത്തിക്കുന്ന കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന രീതിയിൽ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തരുതെന്ന് സംസ്ഥാന ജലവിഭവ വകുപ്പിന്റെ നിർദ്ദേശം. ഏഴോളം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ചെറുതും വലുതുമായ നൂറിൽപ്പരം കുടിവെള്ള പദ്ധതികളാണ് മലങ്കര ആണക്കട്ടിലെ ജലത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുന്നതോടെ അണക്കെട്ടിൽ ജല നിരപ്പ് താഴ്ത്തും. ഇതേ തുടർന്ന് അണക്കെട്ടിന്റെ തീരങ്ങളിലുള്ള കുടിവെള്ള പദ്ധതികളിലേക്ക് നീരോഴുക്ക് കുറഞ്ഞ് പദ്ധതികൾ പൂർണ്ണമായും വറ്റി വരളുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. അടുത്ത നാളിലും ഇത്തരം സംഭവങ്ങളുണ്ടായി. ഇത് സംബന്ധിച്ച് വ്യാപകമായ ആക്ഷേപവും നിലനിന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |