കോട്ടയം. ഈറ്റ കിട്ടാനില്ല, വരുമാന മാർഗം നിലച്ച് കരകൗശല സംരംഭകർ. പുരയിടത്തിലും പറമ്പിലും സുലഭമായി ലഭിച്ചിരുന്ന ഈറ്റ ഉപയോഗിച്ച് പ്രകൃതി സൗഹൃദ ഉദ്പന്നങ്ങൾ നിർമ്മിച്ചെടുത്ത് വിപണിയിലെത്തിച്ചിരുന്ന പരമ്പരാഗ തൊഴിലാളികൾ പ്രതിസന്ധി നേരിടുകയാണ്. മലയോര മേഖലയിലെ പഴയ കാലത്തെ മുതിർന്നയാളുകളുടെ പ്രധാന വരുമാന മാർഗമായിരുന്നു ഈറ്റ കൊണ്ടുള്ള ഉദ്പന്നങ്ങൾ.
പട്ടിക വർഗ വിഭാഗത്തിലെ സ്ത്രീകൾക്ക് വരുമാന മാർഗമായും അന്യം നിന്നുപോകുന്ന കരകൗശല നിർമ്മാണത്തെ പുനർജീവിപ്പിക്കാനും ലക്ഷ്യമിട്ടാണ് വിവിധ സംരംഭങ്ങൾ നടത്തിയിരുന്നത്. മുണ്ടക്കയം മുരിക്കുമേൽ മുത്തശ്ശി ഹാൻഡി ക്രാഫ്റ്റ് ഇത്തരത്തിലുള്ള ഒരു സംരംഭമാണ് . ഇതിൽ 18 പേരാണുള്ളത്. കുട്ട, മുറം,വട്ടി,കോരി, പൂക്കൊട്ട, മീൻകൊട്ട തുടങ്ങിയവ വിവിധ വലിപ്പത്തിലുള്ളതും വിവിധ രീതിയിലുള്ളതുമാണ് നിർമ്മിച്ചിരുന്നത്. പുതിയ തലമുറയിലെ അംഗങ്ങളെ നിർമ്മാണപ്രവർത്തനങ്ങൾ പഠിപ്പിക്കുന്നത് മുതിർന്ന സ്ത്രീകളാണ്. നിർമ്മിച്ചെടുക്കുന്നവ കുടുംബശ്രീയുടെ തന്നെ കെട്ടിടത്തിലെ സ്റ്റാളിലാണ് വിൽപ്പനയ്ക്കായി ഒരുക്കിയിരുന്നത്. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധി ആവശ്യക്കാരും എത്തിയിരുന്നു. കോട്ടയം നാഗമ്പടത്ത് നടന്ന മേളയിലും ഉദ്പന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു.
നിർമ്മിച്ചെടുത്ത ഉദ്പന്നങ്ങൾ വിറ്റൊഴിഞ്ഞതോടെ പുതിയവ നിർമ്മിക്കാനാവശ്യമായ ഈറ്റ ലഭിക്കാനില്ലാത്തതാണ് പ്രതിസന്ധി. കൂടുതൽ വിൽപ്പന ലഭിക്കുന്ന ഒാണക്കാലത്ത് ഇത് വരുമാന നഷ്ടത്തിനും കാരണമാകുന്നു.
ഉദ്പന്നങ്ങളുടെ വില.
കുട്ട (വലുത്) 200.
കുട്ട (ഇടത്തരം) 150.
കുട്ട (ചെറുത്) 130.
കോരി 200.
മുറം 150.
പൂക്കൊട്ട 125.
മീൻകൊട്ട 125.
വട്ടി 125.
മുണ്ടക്കയം മുരിക്കുമേൽ മുത്തശ്ശി ഹാൻഡി ക്രാഫ്റ്റ് സെക്രട്ടറി ശുഭ പ്രമോദ് പറയുന്നു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഈറ്റ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. കാട്ടിൽ ഈറ്റ ലഭിക്കുമെങ്കിലും അനുമതിയില്ലാതെ വെട്ടിയെടുക്കാൻ സാധിക്കില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |