കോട്ടയം. അത്തം പിറന്നതോടെ പാതയോരങ്ങളിൽ പൂക്കച്ചവടക്കാരുമെത്തി. മറുനാടൻ പൂക്കളാണ് ഏറെയും. ഇന്നലെ മുതൽ തന്നെ പൂവിപണി സജീവമാണ്. തിരുനക്കര ബസ് സ്റ്റാൻഡിന് മുൻപിലാണ് പൂക്കടകൾ ഏറെയും. തമിഴ്നാട്ടിലെ ഹൊസൂർ, കോയമ്പത്തൂർ, ദിണ്ടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലേയ്ക്ക് പൂക്കളെത്തുന്നത്. ഒാണ വിപണി പരമാവധി മുതലെടുക്കാനായി വൻവിലയാണ് കച്ചവടക്കാർ വാങ്ങുന്നത്.
കടയിൽ വന്ന് വാങ്ങാൻ അസൗകര്യം ഉണ്ടെങ്കിൽ ആവശ്യാനുസരണം വീട്ടിലെത്തിക്കാനും വ്യാപാരികൾ തയ്യാറാണ്. കൊവിഡിന് ശേഷം ഇപ്പോഴാണ് ഒാണ വിപണി സജീവമാകുന്നത്. സ്ഥാപനങ്ങൾ അലങ്കരിക്കാൻ ജീവനക്കാരും കോളേജുകളിലെ ഓണാഘോഷത്തിനായി വിദ്യാർത്ഥികളും പൂക്കൾ വാങ്ങാനെത്തുന്നുണ്ട്. തിരുവോണദിനം വരെ പൂക്കടകൾ ഉണ്ടാകും.
പൂക്കളുടെ വില.
ബന്ദി (മഞ്ഞ, ഓറഞ്ച്) -200.
വാടാ മല്ലി - 300.
ജമന്തി (മഞ്ഞ,വെള്ള) - 300.
ആരളി (പിങ്ക്, വെള്ള, ചുവപ്പ്) - 300.
ഗ്രീൻ സൈപ്രസ് (ഒരു കെട്ട് )- 100.
ബട്ടർ റോസ് (മഞ്ഞ,ചുവപ്പ്) - 300.
റെഡ് റോസ് - 600.
മുല്ല (ഒരു മുഴം) - 50.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |