നെയ്യാറ്റിൻകര: 18-ാം വയസിൽ ഒളിച്ചോട്ടം. മടങ്ങിയെത്തിയത് കൈകുഞ്ഞുമായി. എം.ബി.ബി.എസ് പഠിച്ചെങ്കിലും ലഹരിക്ക് അടിമ. വഴിവിട്ട ബന്ധങ്ങളും താളംതെറ്റിയ കുടുംബ പശ്ചാത്തലവും അതിന് കൂട്ടായി. പ്രദേശവാസികൾ അത് സാക്ഷ്യപ്പെടുത്തുന്നു. നെയ്യാറ്റിൻകര തൊഴുക്കലിലെ ശ്രീക്കുട്ടിയുടെ വീട് ഇപ്പോൾ അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും നടക്കുന്ന കേന്ദ്രമാണ്. നെയ്യാറ്റിൻകര വഴുതുർ സ്വദേശിയായ ഷാജിയാണ് ശ്രീകുട്ടിയുടെ അച്ഛൻ. ഷാജിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ശ്രീകുട്ടിയുടെ അമ്മ. ഷാജിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഷാജിയുടെ ശരവണ മൊബൈൽസ് എന്ന സ്ഥാപനത്തിലെ പണവുമായാണ് വീട്ടിലെ കാർ ഡ്രൈവറും കുതിരയുടെ ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി ഒളിച്ചോടി ചെന്നൈയിലേക്ക് പോയത്. അധികം വൈകാതെ കൈക്കുഞ്ഞുമായി മടങ്ങിയെത്തി. തുടർന്ന് കോയമ്പത്തൂരിൽ പോയി എം.ബി.ബി.എസ് പഠിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും മുന്നോട്ടുള്ളത് നേർവഴിയായിരുന്നില്ല. മുൻകാല സൗഹൃദങ്ങളും നല്ലതായിരുന്നില്ല. ഇതിനിടെ വിവാഹം കഴിഞ്ഞെങ്കിലും അതും വേർപിരിഞ്ഞു. ഒരുവർഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടറായത്. അവിടെ റെയിൽവേസ്റ്റേഷനു സമീപം വാടകവീട്ടിൽ താമസമാക്കി. ആശുപത്രിയിൽ വച്ച് അജ്മലിനെ പരിചയപ്പെട്ടു. ഇരുവരും മറ്റു സുഹൃത്തുക്കളും ശ്രീക്കുട്ടിയുടെ വാടക വീട്ടിൽ ഒത്തുകൂടി. മദ്യസത്കാരവും മറ്റു ലഹരിഭോഗങ്ങളും പതിവാക്കി. എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിക്ക് ശ്രീക്കുട്ടി അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്.
'കാറിടിച്ച് കുഞ്ഞുമോളും ഫൗസിയയും കാറിന്റെ ബോണറ്റിന് മുകളിലേക്കാണ് ആദ്യം വീണത്. സ്കൂട്ടർ 10 മീറ്റർ ദൂരേക്ക് തെറിച്ചുപോയി. ഫാത്തിമ റോഡിന്റെ വശത്തേക്കും കുഞ്ഞുമോൾ കാറിനു മുന്നിലേക്കും വീണു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ അജ്മൽ കാർ പിന്നോട്ടെടുത്ത ശേഷം കുഞ്ഞുമോളുടെ ശരീരത്തിലേക്ക് വീണ്ടും ഇടിച്ചുനിറുത്തി. സ്ത്രീകളടക്കം നിലവിളിച്ചെങ്കിലും അജ്മൽ വീണ്ടും രണ്ട് തവണ കാർ പിന്നോട്ടെടുത്ത ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു'.
- കെ.ഐ. സഞ്ജയ്, അനൂർക്കാവ് (ദൃക്സാക്ഷി)
'പ്രതികൾക്ക് കുഞ്ഞുമോളോട് വൈരാഗ്യമൊന്നും ഉള്ളതായി വ്യക്തമായിട്ടില്ല. ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടാതിരിക്കാൻ സ്ഥലത്ത് നിന്ന് രക്ഷപ്പെടാനാണ് കാർ കുഞ്ഞുമോളുടെ ശരീരത്തിലൂടെ ഓടിച്ചുകയറ്റിയതെന്നാണ് ലഭിച്ചിട്ടുള്ള വിവരം'.
- ജലീൽ തോട്ടത്തിൽ, ഡിവൈ.എസ്.പി, ശാസ്താംകോട്ട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |