കോട്ടയം. കേരളാ കോൺഗ്രസ് (എം) രാഷ്ട്രീയത്തിൽ കെ.എം മാണിയെപ്പോലെ മികവ് തെളിയിച്ച് ജോസ് കെ.മാണി. മാണിയുടെ നിര്യാണത്തിന് ശേഷം കടുത്ത വെല്ലുവിളികളെയാണ് ജോസ് നേരിട്ടത്. മുതിർന്ന നേതാക്കന്മാർ മുഴുവൻ മറുവിഭാഗത്തിൽ ചേക്കേറുകയും പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി നിയമ,രാഷ്ട്രീയ യുദ്ധങ്ങൾ നടത്തേണ്ടിയുംവന്നു.
എന്നാൽ ജോസ് കെ.മാണി രാഷ്ട്രീയത്തെ തിരിച്ചുപിടിക്കുന്നതാണ് പിന്നീട് കണ്ടത്. ഇടതുപക്ഷത്തിന്റെ ഭാഗമാകാൻ തീരുമാനമെടുത്തപ്പോൾ മുങ്ങുന്ന കപ്പലിലേക്കാണ് പോകുന്നത് എന്നും, പാർട്ടിയുടെ രാഷ്ട്രീയ അന്ത്യമായിരിക്കുമെന്നും പലരും പ്രവചിച്ചെങ്കിലും 13 നിയമസഭാ സീറ്റുകൾ വാങ്ങിയെടുത്ത് കരുത്ത് കാട്ടാൻ കേരളാ കോൺഗ്രസിനായി. ഭാരവാഹികളുടെ എണ്ണം കുറച്ച് ചിട്ടയായി മെമ്പർഷിപ്പ് പ്രവർത്തനവും നടത്തി ജോസ് കെ.മാണി കൊണ്ടുവന്ന മാറ്റങ്ങൾ കേരളാ കോൺഗ്രസിന് പുതിയ മുഖം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |