കോട്ടയം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മൂന്നാംഘട്ട ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള കുളമ്പ് രോഗപ്രതിരോധ കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. ഡിസംബർ 8ന് പൂർത്തിയാക്കാണ് ലക്ഷ്യമിടുന്നത്. 129 സ്‌ക്വാഡുകളായി തിരിഞ്ഞാണ് കുത്തിവെപ്പ്. ഒരു ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടറും ഒരു ഹെൽപ്പറും വീടുകളിലെത്തി ഒരു ദിവസം 40 മൃഗങ്ങളെ കുത്തിവെയ്ക്കും. കുത്തിവച്ച ഉരുക്കൾക്ക് ഇയർ ടാഗിംഗ് ചെയ്യും. കേന്ദ്രസർക്കാരിന്റെ ഇനാഫ് പോർട്ടലിൽ ഈ വിവരം രേഖപ്പെടുത്തും. അനിമൽ ഹെൽത്ത് കാർഡും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും നൽകും.
ജില്ലയിലെ 4 മാസത്തിൽ കൂടുതൽ പ്രായമുള്ള 6163 എരുമകൾക്കും 80174 പശുക്കൾക്കുമാണ് കുത്തിവെപ്പ് നൽകുന്നത്. 7 മാസത്തിൽക്കൂടുതൽ ഗർഭിണിയായ പശുക്കളെ ഒഴിവാക്കും. ഇവയെ പിന്നീട് കുത്തിവെയ്ക്കും. കുത്തിവെപ്പ് സൗജന്യമാണ്. ഇതോടൊപ്പം വളർത്തുനായ്ക്കളുടെ വാക്‌സിനേഷൻ വിവരങ്ങളും ശേഖരിയ്ക്കും.
ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയിലൂടെ 2025 നുള്ളിൽ കുളമ്പുരോഗം നിയന്ത്രിക്കുവാനും 2030 ന് മുമ്പ് കുളമ്പ് രോഗ വിമുക്തമാക്കും. പാൽ, മാംസം എന്നിവയുടെ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിലൂടെയും കയറ്റുമതിയിലൂടെയും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട വില്ലേജുകളിലെ മൃഗങ്ങളിൽ നിന്ന് വാക്‌സിനേഷന് മുമ്പും വാക്‌സിനേഷന് ശേഷം 28ാമത് ദിവസത്തെയും രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും.
ജില്ലാതല മോണിറ്ററിംഗ് യൂണിറ്റ്.
കളക്ടർ ചെയർമാനും എ.ഡി.സി.പി ജില്ലാ കോ ഒാർഡിനേറ്റർ കൺവീനറും ജില്ലാ മൃഗസംരക്ഷണ ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ ഡയറി, ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത് എന്നിവർ മെമ്പർമാരുമായിരിക്കും.
2030 ഒാടെ കുളമ്പ് രോഗ
വിമുക്തമാക്കും.
മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ.ഷാജി പണിക്കശേരി അറിയിക്കുന്നു.
കുളമ്പരോഗ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കിയിട്ടുള്ളതാണെന്ന് ഉറപ്പ് വരുത്തിയശേഷമേ മൃഗസംരക്ഷണ വകുപ്പിന്റെ എല്ലാ പദ്ധതികളിലും ആനുകൂല്യം നൽകുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |