കോഴിക്കോട്: വിജ്ഞാന വിനോദ പരിപാടികൾക്ക് മുൻഗണന നൽകി കാലിക്കറ്റ് സർവകലാശാല കാമ്പസ് റേഡിയോ തുടങ്ങുന്നു. വിദ്യാർത്ഥികൾക്കുളള അറിയിപ്പുകൾ, പഠന വകുപ്പുകളിലെ ഗവേഷണ പ്രവർത്തനങ്ങൾ, വിജ്ഞാന പ്രഭാഷണങ്ങൾ എന്നിവയും സംപ്രേഷണം ചെയ്യും. വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെയാകും ഉള്ളടക്കം തയ്യാറാക്കുക. സർവകലാശാലയിൽ നിർമ്മിക്കപ്പെടുന്ന അറിവുകൾ പൊതുസമൂഹത്തിന് കൂടി ലഭ്യമാക്കാൻ കാമ്പസ് റേഡിയോ വഴി സാധിക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ഇന്റർനെറ്റ് റേഡിയോ എന്ന രീതിയിലാകും തുടക്കം. പിന്നീട് കമ്മ്യൂണിറ്റി റേഡിയോ ആയി ഉയർത്തും. സ്റ്റുഡിയോയും അനുബന്ധ സാങ്കേതിക സൗകര്യങ്ങളും ഒരുക്കുന്നതിന് 14.49 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. നിശ്ചിത സമയത്തായിരിക്കും പ്രക്ഷേപണം. റേഡിയോ ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പദ്ധതി നടത്തിപ്പിന്റെ പ്രാഥമിക ചർച്ചകൾ നടത്തിയതായി കമ്മിറ്റി കൺവീനറും സിൻഡിക്കേറ്റംഗവുമായ ഡോ.എം.മനോഹരൻ അറിയിച്ചു.
റേഡിയോയ്ക്ക് പേരിടാം
കാലിക്കറ്റ് സർവകലാശാലയുടെ കാമ്പസ് റേഡിയോയ്ക്ക് പേരും ലോഗോയും ക്ഷണിക്കുന്നു.
ലോഗോ പി.ഡി.എഫ് രൂപത്തിലുള്ളതായിരിക്കണം. പകർപ്പവകാശം സർവകലാശാലയ്ക്കായിരിക്കും. ra
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |