കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നാലുവരി പാതയാക്കുന്നതിന് ഭൂമി ഏറ്റെടുക്കാൻ 134.5 കോടി രൂപ അനുവദിച്ചതായി റോഡ് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇതോടെ നഷ്ടപരിഹാര തുക പൂർണമായും അനുവദിച്ച് കഴിഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി 334.5 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. റോഡ് വികസനത്തിന് സ്ഥലം വിട്ടുകൊടുക്കാൻ നേരത്തെ സമ്മതപത്രം നൽകിയ സി.എസ്.ഐ പള്ളി അധികൃതർ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.ആക് ഷൻ കമ്മിറ്റിയുടെയും പൊതുജനങ്ങളുടെയും നിരന്തര ആവശ്യം പരിഗണിച്ച് മുഴുവൻ തുകയും അനുവദിച്ച സംസ്ഥാന സർക്കാറിനെ ആക്‌ഷൻ കമ്മിറ്റി പ്രസിഡന്റ് ഡോ.എം.ജി.എസ് നാരായണൻ, വർക്കിംഗ് പ്രസിഡന്റ് അഡ്വ.മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി.വാസുദേവൻ എന്നിവർ സ്വാഗതം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |