കോഴിക്കോട് : സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭാരത് ഗ്യാസ് ഔട്ട് ലെറ്റിൽ 35 വർഷമായി ഗ്യാസ് സിലിണ്ടർ വിതരണം നടത്തുന്ന തൊഴിലാളികൾക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, ഇ. എസ്,ഐ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ഭാരത് ഗ്യാസ് ഔട്ട് ലെറ്റ് മാനേജർ, സപ്ലൈകോ ഡിപ്പോ മാനേജർ, സപ്ലൈകോ റീജിയണൽ ഓഫീസർ എന്നിവർ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി എട്ടിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
തൊഴിലാളികൾക്ക് മിനിമം വേതനം നൽകണമെന്ന് 2014 മാർച്ച് ഒന്നിന് നിർദ്ദേശം നൽകിയിട്ടും മിനിമം വേതനം അനുവദിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. നിയമപ്രകാരം ലഭിക്കേണ്ട അവധികളും യൂണിഫോമും ലഭിക്കാറില്ല. തൊഴിലാളികൾക്ക് നിയമപരിരക്ഷയും സ്ഥിരം ജോലിയും ശമ്പള വ്യവസ്ഥയും അനുവദിക്കണമെന്ന് കോഴിക്കോട് ജില്ലാ കമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി പി. സുകുമാരൻ സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |