തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതുക്കി പണിയുന്ന ചുറ്റമ്പലത്തിന്റെ ശിലാന്യാസം നാളെ നടക്കും. രാവിലെ 11നും 12നും ഇടയിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ തെക്കിനിയേടത്ത് പദ്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങ്. ചുറ്റമ്പല നിർമ്മാണത്തിന് 8 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു. ഒരു വർഷത്തിനകം ചുറ്റമ്പലം നിർമ്മാണം പൂർത്തിയാക്കും. 2011ലാണ് തിരുനെല്ലി ക്ഷേത്രത്തിന്റെ ശ്രീകോവിൽ പുനർനിർമ്മിച്ചത്. ക്ഷേത്രം ട്രസ്റ്റി പി.ബി.കേശവദാസ് രക്ഷാധികാരിയും വാസുദേവൻ ഉണ്ണി ചെയർമാനും കെ. അനന്തൻ നമ്പ്യാർ കൺവീനറും എക്സിക്യൂട്ടീവ് ഓഫീസർ കെ.സി.സദാനന്ദൻ ട്രഷറുമായിട്ടുള്ളതാണ് ചുറ്റമ്പല നിർമ്മാണ കമ്മറ്റി. പാപനാശിനി വഴി , ചെക്ക് ഡാം, പാപനാശിയിലെ ശുചിമുറികൾ എന്നിവയുടെ നിർമ്മാണ പ്രവൃത്തിയും നടക്കുന്നുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തിയിൽ ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ കെ.സി.സദാനന്ദൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |