കോഴിക്കോട്: നോമ്പുതുറക്കാ൯ പോയ സമയത്ത് വീടിന്റെ മു൯വശത്തെ വാതിലിന്റെ പൂട്ട് തക൪ത്ത് അകത്തുകടന്ന് അലമാരയിൽ നിന്ന് 20 പവ൯ സ്വ൪ണവും ഒരു ലക്ഷം രൂപയും എ൯ഫീൽഡ് ഇന്റ൪സെപ്റ്റ൪ ബൈക്കും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ബി.കോം ബിരുദധാരിയായ ഇസ്മയിൽ (29) ആണ് അറസ്റ്റിലായത്. ഈ മാസം 19 ന് വൈകുന്നേരം 5.30 നും രാത്രി 11നും ഇടയിലാണ് മോഷണം നടന്നത്.
ആഢംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനുമാണ് മോഷ്ടിച്ച പണം ഉപയോഗിക്കുന്നത്. ഹോട്ടലുകളിൽ ഏറ്റവും മികച്ച റൂമിലാണ് താമസിക്കുക. കോഴിക്കോട് ജില്ലയ്ക്ക് പുറമെ മലപ്പുറം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലും മോഷണക്കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഇസ്മയിൽ. മോഷണം നടത്തിയശേഷം യാതൊരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെടാൻ വിദഗ്ദ്ധനാണ്. പകൽ സമയങ്ങളിൽ കറങ്ങി നടന്ന് മോഷ്ടിക്കാനുള്ള വീട് കണ്ടെത്തി രാത്രിയിൽ ഓപ്പറേഷൻ നടത്തുന്നതാണ് രീതി. മലപ്പുറം ജില്ലയിൽ ചേളാരിയിലും മോഷണത്തിനായി പോയതായി പ്രതി പൊലീസിനോട് സമ്മതിച്ചു. പൊലീസിനെ കബളിപ്പിക്കാൻ ഫോൺനമ്പർ മാറ്റിക്കൊണ്ടിരിക്കും.. ബ്രാൻഡഡ് വസ്ത്രങ്ങളും ഉൽപ്പന്നങ്ങളും മാത്രം ഉപയോഗിക്കുന്ന പ്രതി മോഷ്ടിച്ച ബുള്ളറ്റിൽ സഞ്ചരിച്ചതാണ് പൊലീസിന്റെ വലയിലാകാനിടയാക്കിയത്.
. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ആമോസ് മാമ്മന്റെ നിർദ്ദേശപ്രകാരം ടൗൺ അസി. കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലു, സബ് ഇൻസ്പെക്ടർ കെ. രമേഷ് കുമാറും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, സി.കെ.സുജിത്ത്, മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ ഹരീഷ് ,സി.പി.ഒ അരുൺ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |