കോഴിക്കോട്: കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന വിവിധ ഇനം പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ഇന്നുമുതൽ. നിരോധനം ലംഘിച്ചാൽ ആദ്യപിഴ 10000 രൂപയും ആവർത്തിച്ചാൽ 25000 രൂപ, മൂന്നാം തവണയും നിയമലംഘനം കണ്ടെത്തിയാൽ 50000 രൂപ പിഴയും കൂടാതെ സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കുകയും ചെയ്യും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനം കാര്യക്ഷമമാവാൻ ജില്ലയിലെ എല്ലാ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും പരിശോധന കർശനമാക്കണമെന്ന് ജില്ലാ ശുചിത്വ മിഷൻ കോഓർഡനേറ്റർ അറിയിച്ചു. പ്ലാസ്റ്റിക്കുകളുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപന എന്നിവയ്ക്കുള്ള നിരോധനം ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |