കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതനമായ മൂന്ന് ചികിത്സാ സംവിധാനങ്ങൾ കൂടി ആസ്റ്റർ മിംസിൽ തുടക്കമായി. അപൂർവമായി ശസ്ത്രക്രിയ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ അതിന്റെ സങ്കീർണതകൾ കുറയ്ക്കുന്ന അതിനൂതന ചികിത്സാരീതിയായ സൂക്ഷ്മദ്വാര (പിൻഹോൾ) ചികിത്സ നിർവഹിക്കുന്ന
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പിൻഹോൾ ഇന്റർവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം ചലച്ചിത്ര നടി ഭാവന നിർവഹിച്ചു.
എമർജൻസി മെഡിസിൻ മേഖലയിൽ ഉത്തരകേരളത്തിൽ ആദ്യമായി സജ്ജീകരിച്ച സ്‌ട്രോക്ക്, രക്തപ്രവാഹം എന്നിവയെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ സാധിക്കുന്ന ഹൈബ്രിഡ് ബൈപ് ലൈൻ കാത്ത്ലാബിന്റെ ഉദ്ഘാടനം മേയർ ഡോ.ബീന ഫിലിപ്പും, അഡ്വാൻസ്ഡ് സ്‌ട്രോക്ക് യൂണിറ്റിന്റെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയും നിർവഹിച്ചു.
ഫർഹാൻ യാസിൻ (റീജിയണൽ ഡയറക്ടർ, ആസ്റ്റർ കേരള ആൻഡ് ഒമാൻ), ഡോ.എബ്രഹാം മാമ്മൻ , ഡോ. നൗഫൽ ബഷീർ , ഡോ.പി.പി.വേണുഗോപാലൻ, ഡോ.കെ.ജി.രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |