പരപ്പനങ്ങാടി: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം ചെട്ടിപ്പടിയിൽ വീണ്ടും കുറുക്കന്റെ ആക്രമണം. അഞ്ച് പേർക്ക് കടിയേറ്റു. കരിപ്പാര ഗോപാലൻ, പൈക്കാട്ട് ഉണ്ണിക്കൃഷ്ണൻ, പാറക്കൽ ബഷീർ, അധികാരിമണമ്മൻ രാജൻ, പഴയകത്ത് കുഞ്ഞ, എന്നിവർക്കാണ് കടിയേറ്റത്. ചെട്ടിപ്പടി കോയംകുളം ഭാഗത്ത് ഉച്ചക്ക് രണ്ടോടെയാണ് കുറുക്കന്റെ പരാക്രമം. പലരും വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് ഓടിയെത്തിയ കുറുക്കൻ കടിച്ചത്. പരിക്കേറ്റവർ ആദ്യം നെടുവ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടി.
നേരത്തെ ശിവരാത്രി ദിനത്തിൽ നെടുവയിൽ കുറുക്കന്റെ അക്രമത്തിൽ പന്ത്രണ്ടുകാരൻ അടക്കം നാലുപേർക്ക് പരിക്കേറ്റിരുന്നു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി പരിധിയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി പേർക്ക് കുറുക്കന്റെ കടിയേറ്റിട്ടുണ്ട്. എന്നാൽ അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും നടപടികൾ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |