വണ്ടൂർ: 22 പായ്ക്കറ്റ് കഞ്ചാവുമായി മലപ്പുറം പൊൻമള പള്ളിപ്പടി സ്വദേശി കാളികാവ് എക്‌സൈസിന്റെ പിടിയിൽ. ചില്ലറ വിൽപ്പനക്കാരനായ അരൂർതൊടിക ഹനീഫയാണ് വണ്ടൂർ പൂക്കുളത്ത് വച്ച് പിടിയിലായത്. പൂക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഹനീഫയെ കാളികാവ് എക്‌സൈസ് ഇൻസ്‌പെക്ടർ എം.ഒ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയായിരുന്നു. ഇയാളിൽ നിന്ന് 25 പാക്കറ്റ് കഞ്ചാവും പിടിച്ചെടുത്തു. ഒരു പാക്കറ്റിന് 1000 രൂപ നിരക്കിലാണ് വിൽപ്പന. ഒരു പാക്കറ്റിന് എട്ട് ഗ്രാം തൂക്കം വരും. മഞ്ചേരിയിലെ ഒരു ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നാണ് കഞ്ചാവ് വാങ്ങുന്നതെന്ന് ഇയാൾ എക്‌സൈസിനോട് പറഞ്ഞു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ റജി തോമസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ട. സുനിൽ, വി. ലിജിൻ, കെ. ആബിദ്, വി. മുഹമ്മദ് അഫ്സൽ, എം. സുനിൽ കുമാർ, എ.കെ നിമിഷ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |