ചിയ്യാനൂർ: അജ്ഞാത ജീവിയുടെ അക്രമത്തിൽ ആടുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ചിയ്യാനൂരിൽ കോട്ടേലവളപ്പിൽ ഹൈദ്രോസ് എന്ന കുഞ്ഞുമോന്റെ ഗർഭിണികളായ രണ്ട് ആടുകൾ അടക്കം ഏഴ് ആടുകളെയാണ് കൂടിന് സമീപത്ത് കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ആടിന് ഭക്ഷണം നൽകി വീട്ടിൽ പോയ ഉടമ ചൊവ്വാഴ്ച പുലർച്ചെ ആടുകൾക്ക് ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അമ്പതിനായിരം രൂപക്ക് മുകളിൽ വില വരുന്ന ആടുകളാണ് നഷ്ടപ്പെട്ടത്. തെരുവ് നായ്ക്കളുടെ ശല്ല്യം ധാരാളമുള്ള പ്രദേശമാണെങ്കിലും ആറടിയോളം ഉയരമുള്ള മതിൽ കെട്ടിനകത്തേക്ക് തെരുവ് നായകൾക്ക് കടക്കാൻ പ്രയാസമാണെന്നും ഇവയുടെ അക്രമം നടന്ന ലക്ഷണമില്ലെന്നും ഉടമ പറഞ്ഞു. ചത്ത് കിടന്ന എല്ലാ ആടിന്റെയും കഴുത്തിൽ മാത്രമായി ആഴമേറിയ മുറിവുകൾ ഏറ്റിട്ടുണ്ട്.
മറ്റു മുറിവുകളോ അക്രമങ്ങളോ ഉണ്ടായിട്ടില്ലെന്നും ആടിന്റെ രക്തം കുടിക്കാനായി മാത്രമാണ് ആടിനെ കൊന്നിരിക്കുന്നതെന്നുമാണ് പ്രാഥമിക വിവരം. ആലംകോട് പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |