പെരിന്തൽമണ്ണ: ഭർത്താവിന്റെ കൊടും ക്രൂരതയാൽ കീഴാറ്റൂർ കൊണ്ടിപ്പറമ്പിൽ വാഹനത്തിനുള്ളിൽ വെന്ത് മരിച്ച ജാസ്മിനും മകൾ സഫാ ഫാത്തിമയ്ക്കും നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഉച്ചയ്ക്ക് 12നാണ് കൊണ്ടിപ്പറമ്പിലെത്തിച്ചത്. കൊണ്ടിപ്പറമ്പ് ജുമാ മസ്ജിദിൽ നടന്ന മയ്യത്ത് നമസ്‌കാരത്തിന് ശേഷം ഇരുവരുടെയും കബറടക്കം 12.15 ഓടെ പൂർത്തിയായി. കബറടക്ക ചടങ്ങിൽ നിരവധിയാളുകൾ പങ്കെടുത്തു.
മുഹമ്മദിന്റെ മൃതദേഹം തുവ്വൂരിലെ പാലക്കൽവെട്ട ജുമാ മസ്ജിദിലും കബറടക്കി. പെരിന്തൽമണ്ണ, മേലാറ്റൂർ, പാണ്ടിക്കാട് സ്റ്റേഷനുകളിലെ പൊലീസ് ഇൻസ്‌പെക്ടർമാരായ സുനിൽ പുളിക്കൽ, ഷാരോൺ, റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |