പാലക്കാട്: കൽപാത്തി അയ്യപുരത്തെ അങ്കണവാടിയിൽ മോഷണം. കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ഫാനും വിളക്കുകളും മോഷണം പോയി. കുട്ടികൾക്കുള്ള അരിയും പറയുമെടുത്ത് കഞ്ഞിവെച്ച് കുടിച്ച ശേഷമാണ് കള്ളൻ സാധനങ്ങളുമായി കടന്നുകളഞ്ഞത്.
ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അങ്കണവാടി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഉടനെ പൊലീസിനെ അറിയിക്കുകയായിരുന്നു. മുൻവശത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. അങ്കണവാടിയുടെ അടുക്കളയും അലങ്കോലമാക്കിയിട്ടുണ്ട്. ബാക്കി വന്ന ഭക്ഷണവും പാത്രങ്ങളും പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ജീവനക്കാരുടെ പരാതിയിൽ ടൗൺ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ കണ്ടെത്താൻ പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |