പാലക്കാട്: പറമ്പിക്കുളം ആളിയാർ നദീജല കരാറിന്റെ ലംഘനമാണ് തമിഴ്നാട് നടപ്പിലാക്കുന്ന ഒട്ടൻഛത്രം ജലവിതരണ പദ്ധതി. ഇത് കേരള സംസ്ഥാന സർക്കാരിന്റെ കഴിവുകേടാണെന്നും അന്തർസംസ്ഥാന നദീജല കരാറിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് വ്യക്തമക്കണമെന്നും ബി.ഡി.ജെ.എസ് ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. നിലവിലെ നദീജല കരാർ പ്രകാരം അർഹമായ വെള്ളം നേടിയെടുക്കുന്നതിൽ മാറി മാറി വരുന്ന സർക്കാരുകൾക്ക് പരാജയമാണ് സംഭവിച്ചിട്ടുള്ളത്. ഈ പദ്ധതി കൂടി വന്നാൽ ചിറ്റൂർ പുഴ പ്രദേശവും ഭാരതപ്പുഴയിലും പൂർണമായും നീരൊഴുക്ക് കുറയും. കൂടാതെ ജില്ലയിൽ കുടിവെള്ള ക്ഷാമവും വരൾച്ചയും രൂക്ഷമാകും. അന്തർസംസ്ഥാന നദീജല യോഗം ഉടൻ വിളിച്ചു ചേർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബി.സി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.രഘു അദ്ധ്യഷത വഹിച്ചു. സെക്രട്ടറി എ.ഗംഗാധരൻ, വൈസ് പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ, ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് രാജീവ് മാടമ്പി, ജില്ലാ ഭാരവാഹികളായ കെ.ഉണ്ണികൃഷ്ണൻ, എസ്.ദിവാകരൻ, കെ.ഉണ്ണികൃഷ്ണൻ, വി.ശിവദാസനുണ്ണി, കെ.സി.മുരളീധരൻ, പി.പ്രിത്വിരാജ്, എം.എസ്.സാബു, എസ്.സതീഷ്, സുരേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |