കൊല്ലങ്കോട്: ഗോവിന്ദാപുരം എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടു വന്ന 700 കിലോ റേഷനരി എക്‌സൈസ് ചെക്ക് പോസ്റ്റ് വിഭാഗം പിടികൂടി. ഇന്നലെ ഉച്ചയോട് മാരുതി ഓംനി വാഹനത്തിലാണ് അരിയുമായി വന്നത്. ഡ്രൈവർ അരവിന്ദനേയും വാഹനവും അരിയും പിടികൂടി. തുടർ നടപടികൾക്കായി ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫീസർക്ക് കൈമാറി. എക്‌സൈസ് ഇൻസ്‌പെക്ടർ എ.ബി. പ്രസാദ്, പ്രിവന്റീവ് ഓഫീസർ ആർ.എസ്. സുരേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അബ്ദുൾ ബാസിത്, പി. ബിനു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന തമിഴ്നാട് റേഷനരി കേരളത്തിലെത്തിച്ച് കൂടുതൽ വിലക്ക് വിൽക്കുന്ന സംഘം അതിർത്തി പ്രദേശത്തും ജില്ലയിലുടനീളവും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ മില്ലുകളിൽ അരി പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും നടക്കുന്നതായും നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |