കാവശ്ശേരി: ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയോജിതമായി വളർത്തുമൃഗങ്ങൾക്കായി നടത്തുന്ന ത്രിദിന പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് തുടരുന്നു. രണ്ടുദിവസങ്ങളിലായി 114 വളർത്തുമൃഗങ്ങൾക്ക് കുത്തിവയ്പ്പ് നൽകി. വെറ്ററിനറി സബ്‌സെന്റർ പാടൂർ, വെറ്ററിനറി സബ്‌സെന്റർ ഇരട്ടകുളം, വെറ്ററിനറി ഡിസ്‌പെൻസറി കഴനിച്ചുങ്കം എന്നിവിടങ്ങളിലായാണ് കുത്തിവയ്പ്പ് ക്യാമ്പ് നടക്കുന്നത്.
കാവശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രമേഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പും ലൈസൻസും നിർബന്ധമാക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി രാവിലെ 10 മുതൽ ഒരു മണി വരെ കുത്തിവയ്പ്പ് നടത്തുമെന്ന് വെറ്ററിനറി സർജൻ ഡോ. അമർലിറ്റി ഐസക് അറിയിച്ചു.
ഗ്രാമപഞ്ചായത്തിൽ ചേർന്ന ഭരണസമിതി യോഗത്തിൽ പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് വാക്സിൻ എടുക്കുന്നതിനും നായ വളർത്തുന്നവർക്ക് ലൈസൻസ് നിർബന്ധമാക്കുന്നതിനും തീരുമാനമായി. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പൊതുജനങ്ങൾക്ക് നോട്ടീസ് തയ്യാറാക്കി നൽകും.
കാവശ്ശേരിയിൽ വളർത്തുമൃഗങ്ങൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |